മലയാള സിനിമയ‌്ക്ക് ക്ളാസിക്ക് ഹിറ്റുകൾ നൽകിയ ഇതിഹാസമാണ് പദ്‌മരാജൻ. പെരുവഴിയമ്പലം, തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, മൂന്നാംപക്കം, ഇന്നലെ, കരിയിലക്കാറ്റുപോലെ, ഞാൻ ഗന്ധർവൻ തുടങ്ങി നിരവധി വിസ്‌മയങ്ങൾ. വളരെ ആകസ്‌മികമായാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ശാപം കിട്ടി ഭൂമിയിലേക്ക് വന്ന ഗന്ധർവന്റെ കഥ പറഞ്ഞ 'ഞാൻ ഗന്ധർവൻ' ആയിരുന്നു പദ്‌മരാജന്റെ അവസാനത്തെ സൃഷ്‌ടി. എന്നാൽ ചിത്രത്തിന്റെ ബാക്കി പത്രമായി നിരവധി അപകടങ്ങളാണ് തങ്ങളെ തേടിവന്നതെന്ന് പറയുകയാണ് നിർമ്മാതാവ് ഗുഡ് നൈറ്റ് മോഹൻ.
'ഞാൻ ഗന്ധർവന്റെ പരാജയം മറക്കാൻ ഒരു സിനിമ കൂടി ചെയ്യാൻ പപ്പേട്ടനും ഞാനും തീരുമാനിച്ചിരുന്നു. അന്ന് ഹോട്ടലിൽ രാത്രി 12 മണിവരെ ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചാണ് പിരിഞ്ഞത്. പിറ്റേന്ന് ഗാന്ധിമതി ബാലൻ ഓടി വന്ന് പറയുകയാണ് പപ്പേട്ടൻ വിളിച്ചിട്ട് എണീക്കുന്നില്ലെന്ന്. ഞാൻ ഓടി മുറിയിലേക്ക് ചെന്നു. നടൻ നിതീഷ് ഭരദ്വാജും എനിക്കൊപ്പമുണ്ടായിരുന്നു. മരിച്ചെന്ന് ഡോക്‌ടർ കൂടിയായ അദ്ദേഹവും പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ സംസ്കാരത്തിൽ പങ്കെടുത്ത് മടങ്ങവെ ഞങ്ങൾക്ക് ആക്സിഡന്റ് പറ്റി. ഞാനും ഗാന്ധിമതി ബാലനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അതേസമയത്ത് തന്നെ പൂനെയിൽ വച്ച് നിതീഷ് ഭരദ്വാജിനും അപകടം സംഭവിച്ചു.
ശരിക്കും ഗന്ധർവൻ തുടങ്ങുന്നതിന് മുമ്പ് പലരും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഗന്ധർവന്റെ ശാപം ഉണ്ടാകും, ചെയ്യരുതെന്ന് പലരും പറഞ്ഞു. ഞാൻ അന്ന് വകവച്ചില്ല. പിന്നീടൊരിക്കൽ ആദ്യം അപകടം നടന്ന സ്ഥലത്ത് കൂടി സഞ്ചരിക്കവെ അതേ സ്ഥലത്തെത്തിയപ്പോൾ ഞാൻ സഞ്ചരിച്ച കാറിന്റെ ആക്‌സിൽ ഒടിയുകയായിരുന്നു. ഇപ്പോഴും അറിയില്ല ശരിക്കും ഇതൊക്കെ ഗന്ധർവന്റെ ശാപമായിരുന്നോ എന്ന്?'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |