ഷാർജ :ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ അഞ്ചുറൺസിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്. ഷാർജയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഏഴുവിക്കറ്റ് നഷ്ടത്തിൽ 125 റൺസേ നേടാനായുള്ളൂവെങ്കിലും ആ അവസരവും മുതലാക്കാൻ സൺറൈസേഴ്സിന് കഴിഞ്ഞില്ല.അവർക്ക് 20 ഓവറിൽ 120/7 എന്ന സ്കോറിലേ എത്താനായുള്ളൂ .
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തുകയും അധികം റൺസ് വഴങ്ങാതിരിക്കുകയും ചെയ്താണ് സൺറൈസേഴ്സ് ബൗളർമാർ പഞ്ചാബിനെ പിടിച്ചുകെട്ടിയത്. ഇതേ തന്ത്രംതന്നെ പഞ്ചാബും തിരിച്ചുപ്രയോഗിച്ചു.മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയ്‌യും ഒരു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും ചേർന്ന് സൺറൈസേഴ്സ് ചേസിംഗിനെ നിയന്ത്രിച്ചു. വാർണർ(2),കേൻ വില്യംസൺ(1),മനീഷ് പാണ്ഡെ(13),കേദാർ യാദവ് (12) എന്നിവരുടെ പുറത്താകൽ സൺറൈസേഴ്സിന് തിരിച്ചടിയായി.വൃദ്ധിമാൻ സാഹ (31),ജാസൺ ഹോൾഡർ (47*) എന്നവിരുടെ പോരാട്ടവും ഫലം കണ്ടില്ല.
ഈ സീസണിലെ ഒൻപത് മത്സരങ്ങളിൽ സൺറൈസേഴ്സിന്റെ എട്ടാം തോൽവിയാണിത്. ഇതോടെ സൺറൈസേഴ്സ് പ്ളേ ഓഫിൽ കടക്കാനുള്ള സാദ്ധ്യതകൾ തീർത്തും മങ്ങി.10 മത്സരങ്ങളിൽ എട്ടുപോയിന്റുമായി പഞ്ചാബ് അഞ്ചാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |