തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ കരാറുകാരോട് നഷ്ടപരിഹാരം ഈടാക്കുന്ന കാര്യത്തിൽ സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.
പദ്ധതിക്കരാറിൽ ഒപ്പിട്ട വേളയിൽ സമയബന്ധിതമായി പദ്ധതി പൂർത്തിയായില്ലെങ്കിൽ കരാറുകാരിൽ നിന്ന് സർക്കാരിന് നഷ്ടപരിഹാരം ഈടാക്കാമെന്ന് വ്യവസ്ഥയുണ്ട്. അതിന് പോലും സർക്കാർ തയാറാകാതിരിക്കെ അദാനിഗ്രൂപ്പ് 2024 വരെ സമയം നീട്ടിച്ചോദിച്ച് ട്രിബ്യൂണലിനെ സമീപിച്ചല്ലോയെന്ന് വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സർക്കാർ ആലോചിക്കുന്നതെല്ലാം പ്രസിൽ (മാദ്ധ്യമങ്ങൾ) പറഞ്ഞിട്ടില്ലല്ലോ,പ്രശ്നത്തെ ഗൗരവമായാണ് കാണുന്നത്-അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |