പാറശാല: കേരള സർവകലാശാല മുൻ രജിസ്ട്രാറും കന്യാകുമാരി ജില്ലയിലെ മഞ്ഞാലുംമൂട് നാരായണഗുരു കോളേജ് ഒഫ് എൻജിനീയറിംഗ്, സിദ്ധാർത്ഥ കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷൻ എന്നിവയുടെ സ്ഥാപക ചെയർമാനുമായ മഞ്ഞാലുംമൂട് ചിറ്റടവ് തോട്ടത്തിൽ വീട്ടിൽ ഡോ.ജി.സിദ്ധാർത്ഥൻ (74) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച രാത്രി 11.15നായിരുന്നു അന്ത്യം.
കാരക്കുടി അളഗപ്പ കോളേജിൽ കൊമേഴ്‌സ് ലക്ചററായും, കോയമ്പത്തൂർ പി.എസ്.ജി കോളേജ്, നാഗർകോവിൽ എസ്.ടി ഹിന്ദു കോളേജ് എന്നിവിടങ്ങളിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് വിദ്യാഭ്യാസ വകുപ്പിലെ അസി.പ്രൊഫസറായും പ്രവർത്തിച്ചു. 1997 മുതൽ 2003 വരെ കേരള സർവകലാശാല രജിസ്ട്രാറായി സേവനമനുഷ്ഠിച്ചു. സർവീസിൽ നിന്ന് വിരമിച്ചശേഷം മഞ്ഞാലുമൂട്ടിൽ എൻജിനീയറിംഗ് കോളേജ് സ്ഥാപിച്ചു. പിന്നീട് സിദ്ധാർത്ഥ കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനും.
സംസ്കാരം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ നടന്നു. തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഉൾപ്പെടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഭാര്യ: ജി. ചന്ദ്രലേഖ (മാനേജിംഗ് ട്രസ്റ്റി, നാരായണ ഗുരു കോളേജ്). മക്കൾ: ബാലാജി സിദ്ധാർത്ഥ് (ട്രസ്റ്റി, നാരായണ ഗുരു കോളേജ്), സിബി സിദ്ധാർത്ഥൻ (ട്രസ്റ്റി, നാരായണ ഗുരു കോളേജ്). മരുമക്കൾ: അനുജ ബാലാജി, സേതുലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |