തിരുവനന്തപുരം: എയർ മാർഷൽ ജെ. ചലപതി ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ പുതിയ മേധാവിയായി ചുമതലയേറ്റു. വ്യോമസേന അക്കാഡമിയുടെ കമാൻഡന്റായിരുന്നു.
സേനാംഗങ്ങൾ ഗാർഡ് ഒഫ് ഓണർ നൽകി സ്വീകരിച്ചു.
1980ലാണ് നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ചേർന്നത്. 1983 ഡിസംബറിൽ ഭാരതീയ വ്യോമസേനയിൽ കമ്മിഷൻ ചെയ്തു.
യുദ്ധ വിമാനങ്ങൾ, ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് വിമാനമായ തേജസ് എന്നിവയുടെ പരീക്ഷണാത്മക ടെസ്റ്റ് പൈലറ്റും മികച്ച യോഗ്യതയുള്ള ഫ്‌ളൈയിംഗ് പരിശീലകനുമാണ്.
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സുമായി ചേർന്ന് സുഖോയ്-30 വിമാനത്തിന്റെയും ഡി.ആർ.ഡി.ഒ.യുമായി ചേർന്ന് മറ്റ് വിമാനങ്ങളുടെയും രൂപകല്പന, വികസനം, പരീക്ഷണം എന്നിവയിൽ മികവ് തെളിയിച്ചിട്ടുണ്ട്.
ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് മിലിട്ടറി സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |