പാലക്കാട്: സി പി എം ബ്രാഞ്ച് സമ്മേളനത്തിൽ കൊവിഡ് രോഗിയും ഭാര്യയും പങ്കെടുത്തത് വിവാദത്തിൽ. കണ്ണാടി ലോക്കൽ കമ്മറ്റിക്ക് കീഴിൽ തണ്ണീർപ്പന്തൽ ബ്രാഞ്ച് സമ്മേളനത്തിലാണ് കൊവിഡ് രോഗിയായ തണ്ണീർപ്പന്തൽ സ്വദേശി ശ്രീധരനും, ഭാര്യ പ്രസന്നയും പങ്കെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള ബ്രാഞ്ച് സമ്മേളനം നടത്തിയത്. കൊവിഡ് രോഗിയെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിനിധികളിൽ ചിലർ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ബിനുമോൾ ഇയാളെ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയായിരുന്നു.
ഒക്ടോബർ അഞ്ചിനാണ് ശ്രീധരന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം അദ്ദേഹവുമായി നേരിട്ട് സമ്പർക്കമുള്ള കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ കഴിയണം. എന്നാൽ ഇതുലംഘിച്ച് ഇയാളും ഭാര്യയും സ്‌മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. താൻ ഒക്ടോബർ ഒന്നു മുതൽ സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും, പത്തു ദിവസമായത് കൊണ്ടാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്നും ശ്രീധരൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |