തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന ഉത്തരവിനെതിരെയും പൗരത്വ നിയമ ഭേദഗതിക്കെതിരെയുമുണ്ടായ സമരങ്ങളിൽ എടുത്ത കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തലത്തിലെ നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേസുകളുടെ തത്‌സ്ഥിതിയും സ്വഭാവവും പരിഗണിച്ച് നടപടിയെടുക്കാൻ ഡി.ജി.പിക്കും കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിരുന്നു. പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് ഐ.ജി, സ്പെഷ്യൽ സെൽ, ക്രൈം റെക്കാഡ്സ് ബ്യൂറോ മേധാവികൾ എന്നിവരുടെ സമിതി പൊലീസ് മേധാവി രൂപീകരിച്ചു. ഓരോ കേസും പ്രത്യേകം പരിശോധിച്ച് കോടതിയുടെ അനുമതിയോടെയേ പിൻവലിക്കാനാവൂ. ഗുരുതര ക്രിമിനൽ സ്വഭാവമുള്ളത് ഒഴികെയുള്ള കേസുകൾ പിൻവലിക്കാൻ നടപടി വേഗത്തിലാക്കാൻ വീണ്ടും നിർദ്ദേശിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |