ശ്രീനഗർ: കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ബീഹാർ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. കുൽഗാം ജില്ലയിലെ വാൻപോയിൽ ഭീകരർ തൊഴിലാളികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ബീഹാറിൽ നിന്നുള്ള ഗോൽഗപ്പ വിൽപ്പനക്കാരനും ഉത്തർപ്രദേശിൽ നിന്നുള്ള മരപ്പണിക്കാരനും ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. കച്ചവടക്കാരനായ അർബിന്ദ് കുമാർ ഷാ ശ്രീനഗറിലും മരപ്പണിക്കാരനായ സാഗിർ അഹമ്മദ് പുൽവാമയിലും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
സാധാരണക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 11 പേരിൽ അഞ്ച് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഭീകരർ കാശ്മീരികൾ അല്ലാത്തവരെ പുറത്താക്കാൻ ശ്രമിക്കുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |