SignIn
Kerala Kaumudi Online
Tuesday, 19 March 2024 2.31 PM IST

കലാപകാരികളെ നിലയ്ക്ക് നിർത്താനാവാതെ ബംഗ്ലാദേശ് സർക്കാർ, ഹിന്ദുക്കളുടെ ഇരുപതോളം വീടുകൾക്ക് നേരെ ആക്രമണം

bangladesh-

ധാക്ക : നവരാത്രി ഉത്സവങ്ങളോട് അനുബന്ധിച്ച് ബംഗ്ലാദേശിലുണ്ടായ വർഗീയ സംഘർഷങ്ങൾ ഇനിയും അമർച്ച ചെയ്യാനാവാതെ സർക്കാർ. ഏറ്റവും ഒടുവിൽ ഹിന്ദുക്കൾ താമസിക്കുന്ന മേഖലയിലെ ഇരുപതോളം വീടുകൾ അക്രമകാരികൾ തീ വച്ചു നശിപ്പിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രംഗ്പൂരിലാണ് കലാപമുണ്ടായത്. ഇവിടെ ഒരു യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം വീടുകൾ ആക്രമിച്ചത്. സ്ഥലത്ത് പൊലീസ് ശക്തമായ ബന്തവസ് ഏർപ്പെടുത്തിയെങ്കിലും കലാപകാരികളെ നിയന്ത്രിക്കാനായില്ല. ഇതുവരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

ധാക്കയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള കുമിലയിലെ ദുർഗാപൂജ പന്തലിലാണ് കഴിഞ്ഞ ബുധനാഴ്ച ആദ്യം കലാപമുണ്ടായത്. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ഇവിടെയും സംഘർഷമുണ്ടായത്. ഇതിന് പിന്നാലെ ഹാജിഗഞ്ചിലെ ഒരു ഹിന്ദു ക്ഷേത്രത്തിലേക്ക് അഞ്ഞൂറോളം വരുന്ന കലാപകാരികൾ തള്ളിക്കയറുകയും ഭക്തൻമാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഇവിടെ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിയുതിർത്തിരുന്നു. അക്രമം വ്യാപിക്കുന്നത് തടയുന്നതിനായി പ്രദേശത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, DHAKKA, BANGLADESH, RIOT, COMMUNAL RIOT, COMMUNAL VIOLENCE CONTINUED IN BANGLADESH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.