തിരുവനന്തപുരം: മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളെ ജീവസുറ്റതും അനശ്വരവുമാക്കിയ മഹാനടനാണ് നെടുമുടി വേണുവെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. പാച്ചല്ലൂർ സുകുമാരൻ സ്മാരക വഞ്ചിനാട് കലാവേദി സംഘടിപ്പിച്ച നെടുമുടി വേണു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടനാടൻ മണ്ണിന്റെ മണവും താളവും സംഗീതവും സംസ്കാരവും തന്റെ ജീവിതത്തോട് ചേർത്തുവയ്ക്കുകയും അത് അഭിനയത്തിൽ പകർത്തുകയും ചെയ്ത നടനാണ് നെടുമുടിയെന്നും മന്ത്രി അനുസ്മരിച്ചു. സ്വഭാവനടനല്ല സ്വാഭാവിക നടനാണ് നെടുമുടി വേണുവെന്ന് അദ്ധ്യക്ഷത വഹിച്ച കവിയും പത്രപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു ചൂണ്ടിക്കാട്ടി. നെടുമുടിയുടെ അഭിനയശൈലി അതിനുമുൻപ് ഉണ്ടായിരുന്നതല്ലെന്നും പുതിയ അഭിനയശൈലിയാണ് രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യമുള്ള കഥാപാത്രങ്ങളെ പൂർണ്ണ രൂപത്തിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞകലാകാരനാണ് നെടുമുടി വേണുവെന്ന് ഡോ.രാജാവാര്യർ അനുസ്മരിച്ചു. എല്ലാ മനുഷ്യരോടും സമഭാവനയോടെ പെരുമാറിയ അതുല്യ നടനാണ് നെടുമുടി വേണുവെന്ന് സംവിധായകൻ ഡോ.ജീ. പ്രഭ അനുസ്മരിച്ചു. അജിത് പാവം കോട്, വഞ്ചിനാട് സുനിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |