തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ മസ്തിഷ്‌കമരണാനന്തര അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയിലൂടെ ഇതുവരെ മാറ്റിവച്ചത് 64 ഹൃദയങ്ങൾ. 64ാമത്തെ ഹൃദയം ഇന്നലെ അങ്കമാലിയിൽ മസ്തിഷ്‌കമരണം സംഭവിച്ച ആൽബിൻ പോളിൽ നിന്നും ചെന്നൈലെ 51 കാരനായ രോഗിയ്ക്ക് വച്ചുപിടിപ്പിച്ചു. ഹൃദയതാളങ്ങൾ നിലയ്ക്കാറായി ജീവതം വഴിമുട്ടിയ നിരവധി രോഗികൾക്ക് ഹൃദയതുടിപ്പേകാൻ മൃതസഞ്ജീവനിയ്ക്ക് കഴിഞ്ഞു.
2013ലാണ് മൃതസഞ്ജീവനി രൂപീകരിച്ചത്. 2013ൽ ആറ്, 2014ൽ ആറ്, 2015ൽ 14, 2016ൽ 18, 2017ൽ അഞ്ച്, 2018ൽ നാല്, 2019ൽ മൂന്ന്, 2020ൽ അഞ്ച്, 2021 ഒക്ടോബർ 24 വരെ മൂന്ന് എന്നിങ്ങനെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നത്. സംസ്ഥാനത്തിനകത്ത് ഏഴുതവണയും സംസ്ഥാനത്തിനു പുറത്ത് 13 തവണയും എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് ഹൃദയം ലക്ഷ്യസ്ഥാനത്തെത്തിച്ചത്. മൃതസഞ്ജീവനിയുടെ അതോറിട്ടിയായ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ റംലാബീവി, ജോയിന്റ് ഡി.എം.ഇ ഡോ.തോമസ് മാത്യു, മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ സാറാ വർഗീസ്, സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |