SignIn
Kerala Kaumudi Online
Saturday, 21 September 2024 8.07 AM IST

കുഞ്ഞിൻെറ മൗലിക അവകാശങ്ങൾ പോലും ലംഘിച്ച ഷിജുഖാനെ തുറുങ്കിലടക്കണം, പ്രതികരണവുമായി  ബിജെപി നേതാവ്

Increase Font Size Decrease Font Size Print Page

child-missing-case

തിരുവനന്തപുരം: അനധികൃതമായി ദത്ത് നൽകിയ കേസിൽ ശക്തമായി പ്രതികരിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. വ്യാജരേഖകളുണ്ടാക്കി താൻ അറിയാതെ കുഞ്ഞിനെ ദത്ത് നൽകി എന്ന് പരാതിപ്പെട്ടിട്ടും അത് വക വയ്ക്കാതെ ദത്ത് നടപടികൾ ബോധപൂർവം വേഗത്തിലാക്കി എന്നാണ് കുഞ്ഞിൻ്റെ അമ്മ അനുപമ പരാതിപ്പെട്ടത്.

ഇതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അഡ്വ. ബി ഗോപാലകൃഷ്ണകുഞ്ഞിൻെറ ഫേസ്‌ബുക്ക് പോസ്റ്റ്. കേസിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ഷിജുഖാനെ വനിത ശിശുവികസന ഡയറക്ടറുടെ ചുമതലയുള്ള ടി.വി അനുപമ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.വകുപ്പ് തല അന്വേഷണത്തിൻ്റെ ഭാഗമാണിത്.

ഒരു കുഞ്ഞിൻ്റെ മൗലിക അവകാശങ്ങൾ ഉൾപ്പെടെ നിഷേധിക്കുന്ന നടപടിക്ക് ആണ് ഷിജുഖാൻ കൂട്ട് നിന്നത്. കുഞ്ഞിൻ്റെ അമ്മ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞിട്ടും കു‌‌ഞ്ഞിനെ വാങ്ങി ആൾമാറാട്ടം നടത്തി അമ്മതൊട്ടിലിൽ ഇട്ടത് കൊടുംപാതകവും നിയമ വിരുദ്ധവുമാണെന്ന് ബി ഗോപാലകൃഷ്ണൻ ആരോപിക്കുന്നു. കുഞ്ഞിനെ തേടി അമ്മ അലയുന്നതറിഞ്ഞിട്ടും കേരളത്തിന് വെളിയിലേക്ക് കുഞ്ഞിനെ കടത്തിയതും കുടുംബ കോടതിയിൽ കള്ളസത്യവാങ്മൂലം നൽകിയതും നിയമ വിരുദ്ധമായ നടപടിയാണ്.ഇത്തരത്തിലുള്ള കൊടും പാതകങ്ങൾക്ക് കൂട്ട് നിന്ന ഷിജുഖാനെ ജയിലിലടക്കണമെന്നും അദ്ദേഹം ഫേയിസ്‌ബുക്കിൽ കുറിച്ചു.

ഫേയിസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

"ഷിജുഖാനെ തുറുങ്കിലടക്കണം….!!

ജനിച്ച് മൂന്ന് നാൾ മാത്രം പ്രായമായ കുഞ്ഞിന്റെ മുലപ്പാൽ കുടിക്കാനുള്ള മൗലീക അവകാശം കളവും കൃത്രമവും കാട്ടി ലംഘിച്ച ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ ഇൻഡ്യൻ ശിക്ഷാ നിയമമനുസരിച്ച് കുറ്റങ്ങൾ ചുമത്തി കേസ്സ് എടുത്ത് തുറുങ്കിലടക്കണം. ജീവിക്കാനുള്ള മനുഷ്യാവകാശം കുഞ്ഞുങ്ങൾക്കടക്കം എല്ലാവർക്കും ഒരുപോലെയാണ്. അമ്മ ജീവിച്ചിരിക്കുന്നത് ആറിഞ്ഞിട്ടും രക്തബന്ധമുള്ളവരുടെ കയ്യിൽ നിന്ന് കുട്ടിയെ വാങ്ങി ആൾമാറാട്ടം നടത്തി അമ്മ തൊട്ടിലിൽ ഇട്ടത് കൊടുംപാതകവും നിയമ വിരുദ്ധവുമാണ്. കുഞ്ഞിനെ തേടി അമ്മ അലയുന്നതറിഞ്ഞിട്ടും കേരളത്തിന് വെളിയിലേക്ക് കുഞ്ഞിനെ കടത്തിയതും കുടുംബ കോടതിയിൽ കള്ളസത്യവാങ്മൂലം നൽകിയതും അപരിഹാര്യമായ പാതകവും നിയമ വിരുദ്ധമായ നടപടിയുമാണ്. കുഞ്ഞുങ്ങളുടെ രക്ഷ കാംക്ഷിക്കേണ്ട ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്വന്തം രാഷ്ട്രീയ താൽപ്പര്യത്തോടെ കുഞ്ഞിന് മുലപ്പാൽ കൊടുക്കാതെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മുറിച്ചത് നിഷേധാത്മകവും . നിതി രാഹിത്യവും .കൊടുo ക്രൂരതയും ആണ് . ശിശുക്ഷേമ സമിതിക്ക് കളങ്കമാണ് ഷിജുഖാൻ . മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യപരമായിട്ടാണ് കേരള ഭരണം നടത്തുന്നതെങ്കിൽ അനുപമ സംഭവത്തിൽ ജനിച്ചിട്ട് മൂന്ന് നാൾ മാത്രമായ കുഞ്ഞിനെതിരെ നിയമ വിരുദ്ധതയും കണ്ണില്ലാത്ത ക്രൂരതയും ചെയ്ത ഷിജുഖാൻ അടക്കമുള്ളവരെ തുറുങ്കിലടക്കാൻ തയ്യാറാകണം. ... അല്ലാത്ത പക്ഷം ഇവർക്കെതിരെ പൊതു ഹർജിയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാൻ ബി.ജെ.പി തയ്യാറാകും "


gopalakrishnan

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOPALA KRISHNAN, BJP, ANUPAM CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.