തിരുവനന്തപുരം: ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിയായിരുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ സി.ബി.ഐ നടത്തുന്ന അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ലത്തീഫ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഇന്നലെ രാവിലെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയായിരുന്നു കൂടിക്കാഴ്‌ച. ഫാത്തിമ മരിച്ച് രണ്ട് വർഷം തികയുന്ന ദിവസമാണ് ലത്തീഫ് മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് നൽകാമെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്താമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ലത്തീഫ് പറഞ്ഞു. അന്വേഷണം സി.ബി.ഐ ഏറ്റെടുത്ത് 21 മാസം പിന്നിട്ടെങ്കിലും ഇപ്പോഴും മൊഴിയെടുപ്പ് തുടരുന്നതേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |