തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ കടബാദ്ധ്യതയും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചു. വായ്പയ്ക്ക് ഗ്യാരന്റി നിൽക്കില്ലെന്നും സംസ്ഥാനം തന്നെ ബാദ്ധ്യത മുഴുവനും ഏറ്റെടുക്കണമെന്നുമുള്ള കേന്ദ്ര നിർദ്ദേശത്തിനു മറുപടിയായാണ് കേരളം നിലപാട് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച വിവരം സ്വകാര്യ ചാനലാണ് റിപ്പോർട്ട് ചെയ്തത്.
വിദേശവായ്പയുടെ ബാദ്ധ്യത കേന്ദ്രത്തിന് ഏറ്റെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ റെയിൽവെ മന്ത്രി വ്യക്തമാക്കിയിരുന്നു. വിദേശ ഏജന്‍സികൾ മുഖേന വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്ന 33,700 കോടി രൂപ കേരളം വഹിക്കണമെന്ന് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ധനകാര്യ വകുപ്പ് മുഖേന എ ഡി ബി ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്ന് വായ്പയെടുക്കാനാണ് കേന്ദ്രം ശുപാർശ ചെയ്തത്. എന്നാല്‍ വായ്‍പാ തുകയും പദ്ധതിയുടെ പ്രായോഗികതയും ചൂണ്ടിക്കാട്ടി കേന്ദ്രം എതിർപ്പറിയിക്കുകയായിരുന്നു. തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ ലൈൻ പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 63,941 കോടിയാണ്. ഇതില്‍ കേന്ദ്രവിഹിതം 2150 കോടി രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |