ന്യൂഡൽഹി: നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കാർബൺ ബഹിർഗമനം ഏകദേശം പൂർണമായും ഇല്ലാതാക്കാനാണ് ഗ്ളാസ്കോ കാലാവസ്ഥാ ഉച്ചകോടി ലക്ഷ്യമിട്ടത്.
ലോകത്തെ വാർഷിക കാർബൺ ഡയോക്‌സൈഡ് ബഹിർഗമനത്തിന്റെ 40 ശതമാനവും കൽക്കരിയിൽ നിന്നാണ്. ആഗോള താപ വർദ്ധന ഒന്നര ഡിഗ്രി എന്ന ലക്ഷ്യം നേടണമെങ്കിൽ 2030ഓടെ ആഗോള കാർബൺ ബഹിർഗമനം 45ശതമാനം കുറയ്‌ക്കണം.
നിലവിലെ കാർബൺ ബഹിർഗമന ലക്ഷ്യം സാധിച്ചാൽ പോലും ആഗോള താപത്തിലെ വർദ്ധന 2.4 ഡിഗ്രിയിൽ കുറയില്ല. ആഗോള താപം ഒന്നര ഡിഗ്രിയിൽ കൂടുതൽ വർദ്ധിച്ചാൽ ദശലക്ഷക്കണക്കിന് ആളുകൾ കൊടും ചൂടിൽ ഉരുകുമെന്നാണ് ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്.
കാർബൺ പുറന്തള്ളൽ കുറയ്‌ക്കാനാണ് കൽക്കരി ഉപയോഗം നിറുത്താനും മറ്റ് ഫോസിൽ ഇന്ധനങ്ങളായ പെട്രോളിയം ഉൽപന്നങ്ങൾക്കുള്ള സബ്സിഡി ഒഴിവാക്കാനും ഗ്ലാസ്ഗോ ഉച്ചകോടിയിൽ നിർദ്ദേശമുയർന്നത്. ഇത് വികസിത രാജ്യങ്ങളുടെ അജണ്ടയാണെന്ന് ഇന്ത്യൻ പ്രതിനിധിയായ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |