തിരുവനന്തപുരം: കേരള സർവകലാശാലയിൽ 9 അതിനൂതന പഠനവകുപ്പുകൾ ആരംഭിക്കാൻ സർവകലാശാലാ സെനറ്റ് യോഗത്തിന്റെ അനുമതി. കമ്മ്യൂണിക്കേഷൻ സയൻസ് ആൻഡ് ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ്, ഡാറ്റ സയൻസ്, ഫങ്‌ഷണൽ ഓർഗാനിക് മെറ്റീരിയൽസ്, ഓഷ്യനോഗ്രാഫി ആൻഡ് ബ്ലൂ എക്കോണമി, റിന്യൂവബിൾ എനർജി, ഇന്റർഗ്രേറ്റീവ് ബയോളജി, അറ്റ്മോസ്ഫെറിക് സയൻസ്, ഡിസൈൻ പഠനവകുപ്പുകളാണ് ആരംഭിക്കുന്നത്.
ഓരോ വകുപ്പിലും പി.ജി,പി.എച്ച്.ഡി പ്രോഗ്രാമുകളാണ്.
ഡാറ്റ സയൻസ് വകുപ്പിൽ മൂന്ന് ഡിപ്ലോമ പ്രോഗ്രാമുകളും ഉണ്ട്. സിഗ്നൽ ആൻഡ് ഇമേജ് പ്രോസസിംഗ്, നാനോ ടെക്നോളജി, സോളാർ എനർജി മെറ്റീരിയൽസ് മേഖലകളിൽ പഠനഗവേഷണങ്ങൾക്കാണ് കമ്മ്യൂണിക്കേഷൻ സയൻസ് ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ്. കമ്പ്യൂട്ടർവിഷൻ, മെഷീൻ ലേണിംഗ്, ബ്രെയിൻ ആൻഡ് കോഗ്നിറ്റീവ് സയൻസ്, റോബോട്ടുകളുടെ രൂപകല്പനയും വികസനവും തുടങ്ങിയ മേഖലയിലാണ് ആർട്ടിഫിഷ്യൽ ആൻഡ് റോബോട്ടിക്സ് വകുപ്പിലെ പഠനഗവേഷണം. ഗ്രാഫിക് ഡിസൈൻ, ഇന്റീരിയർ എന്നിവയാണ് ഡിസൈൻ വകുപ്പിൽ തുടങ്ങുക.
ഓരോ വകുപ്പിലുംപ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,നാല് അസി.പ്രൊഫസർ എന്നിങ്ങനെയാണ് അദ്ധ്യാപകതസ്തിക. തുടക്കത്തിൽ മറ്റുപഠനവകുപ്പുകളിലെ അദ്ധ്യാപകരുടെ സേവനമാകും ഉണ്ടാവുക. വി. എസ്.എസ്.സി പോലുള്ള ഗവേഷണസ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കും.
................
"അതിനൂതന പഠന വകുപ്പുകളുടെ ആരംഭത്തോടെ ഉന്നത വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലും വിദേശത്തുംപോകേണ്ട അവസ്ഥ ഒഴിവാക്കാം. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുന്ന പ്രവർത്തനത്തിന് ഇത് ഊർജം പകരും."
പ്രൊഫ.(ഡോ.)പി.പി.അജയകുമാർ,
പ്രൊ വൈസ് ചാൻസലർ, കേരള സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |