ആലപ്പുഴ: കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിൽ വെള്ളക്കെട്ട്. പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നിരേറ്റുപുറം എന്നിവടങ്ങളിൽ ജലനിരപ്പുയർന്നു. 13 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. ജനങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.
പത്തനംതിട്ട ജില്ലയിലും ഇടവിട്ട് മഴ പെയ്യുകയാണ്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. ശബരിമലയിലേക്കേുള്ള പ്രധാന റോഡുകളിൽ വെള്ളക്കെട്ടാണ്. പുനലൂർ- മൂവാറ്റുപുഴ റോഡിൽ കോന്നി വകയാറിൽ വെള്ളം കയറി. അടൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള റോഡിലും വെള്ളക്കെട്ടുണ്ട്. ശബരിമലയിലെത്താൻ ബദൽ റോഡുകൾ ഒരുക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യുമന്ത്രി ഇന്ന് പമ്പയിലെത്തും.
കുമ്പഴ ചന്ത ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പമ്പ അച്ചൻകോവിലാറിലും ജലനിരപ്പ് ഉയരുന്നുണ്ട്. പന്തളത്ത് പല പ്രദേശങ്ങളിലും അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നുണ്ട്. കോന്നി, ഐരവൺ, പ്രമാടം ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി.കോട്ടയത്ത് രാത്രി മുഴുവൻ മഴ പെയ്തു. മലയോര മേഖലകളിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |