തിരുവനന്തപുരം: വിവിധ ജില്ലകളിൽ കേരള മുനിസിപ്പൽ കോമൺ സർവിസിൽ ലോവർ ഡിവിഷൻ ക്ലർക്ക്/ബിൽ കളക്ടർ, ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യുക്കേഷൻ മീഡിയ ഓഫീസർ, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) തുടങ്ങി 32 തസ്തികളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. പൊലീസിലെ ഏഴ് ബറ്റാലിയനുകളിലേക്കും സിവിൽ പൊലീസ് ഓഫീസർ (എ.പി.ബി.) മുഖ്യപരീക്ഷയ്‌ക്കുള്ള അർഹതാപട്ടികയും പ്രസിദ്ധീകരിക്കും. ഇതിന് പുറമെ എറണാകുളം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ ഒന്നാം എൻ.സി.എ. ഹിന്ദു നാടാർ, കൊല്ലം, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ രണ്ടാം എൻ.സി.എ മുസ്ലിം, വിവിധ ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എസ്.ഐ.യു.സി നാടാർ, എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ, ഫയർ ആൻഡ് റെസ്‌ക്യൂ സർവിസിൽ ഫയർ വുമൺ ട്രെയിനി ഫയർ ആൻഡ് റെസ്‌ക്യൂ സർവിസിൽ ഫയർമാൻ ട്രെയിനി ഒന്നാം എൻ.സി.എ. എസ്.സി.സി.സി ,ഫയർ ആൻഡ് റെസ്‌ക്യൂ സർവിസിൽ ഫയർമാൻ ട്രെയിനി എന്നീ തസ്തികളിലേക്കുള്ള പ്ലസ് ടുതല പൊതുപ്രാഥമിക പരീക്ഷയുടെ അർഹതാ പട്ടികയും പി.എസ്.സി പ്രസിദ്ധീകരിക്കും.
13 ന് നടന്ന ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് ഇനിയൊരു അവസരം നൽകേണ്ടതില്ലെന്നും കമ്മിഷൻ തീരുമാനിച്ചു. ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് യഥാസമയം പരീക്ഷ ഹാളിൽ എത്തിച്ചേരാനായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |