ന്യൂഡൽഹി: ജനപ്രതിനിധികൾക്ക് തങ്ങളുടെ അനുഭവങ്ങൾ വിവരിക്കാനും പരസ്‌പരം രാഷ്‌ട്രീയമായി ആക്രമിക്കാതെ ഫലപ്രദമായ ചർച്ചകൾ നടത്താനും നിയമനിർമ്മാണ സഭകളിൽ അവസരമുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യം ഒരു നിയമനിർമ്മാണവേദി' എന്ന ആശയം നടപ്പാക്കാൻ ഒരു പോർട്ടൽ രൂപീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഹിമാചൽപ്രദേശ് തലസ്ഥാനമായ സിംലയിൽ സ്‌പീക്കർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് പ്രത്യേകമായി ചെയ്‌ത കാര്യങ്ങളും അതുകൊണ്ട് വന്ന മാറ്റത്തെക്കുറിച്ചും വിവരിക്കാൻ 3-4 ദിവസം നിയമനിർമ്മാണ സഭകളിൽ മാറ്റി വയ്‌ക്കണം. ജനപ്രതിനിധികൾക്കും സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾക്കും ഇത് പ്രയോജനം ചെയ്യും. നിയമനിർമാണ സഭകളിൽ ഇന്ത്യയുടെ തനത് രീതികളും നടപടിക്രമങ്ങളും ഉറപ്പുവരുത്തണം. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന വികാരം ശക്തിപ്പെടുത്താനുള്ള നിയമങ്ങളും നയങ്ങളും നിർമിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു രാജ്യം ഒരു നിയമനിർമാണവേദി' പോർട്ടൽ വഴി രാജ്യത്തെ പാർലമെന്ററി സംവിധാനങ്ങൾക്ക് ഊർജം പകരാനും ജനാധിപത്യ സംവിധാനങ്ങളെ ബന്ധിപ്പിക്കാനും കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അടുത്ത 25 വർഷം ഇന്ത്യയ്‌ക്ക് നിർണായകമാണെന്നും ഒാരോരുത്തരും കടമകൾ ഒാർക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |