വാഷിംഗ്ടൺ: കൊവിഡ് വാക്സിനെടുക്കാത്തവരെ സർവീസിൽ നിന്ന് പുറത്താക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ സൈന്യം. ആർമി സെക്രട്ടറി ക്രിസ്റ്റിൻ വോർമത്ത് ഇത് സംബന്ധിച്ച മെമ്മോ പുറത്തിറക്കി. ആദ്യ ഘട്ടത്തിൽ വാക്സിനെടുക്കാത്തവർക്ക് സ്ഥാനക്കയറ്റം, ബോണസ്സ്, ടൂഷൻ സഹായം, വീണ്ടും പേരുചേർക്കൽ (റീ എൻലിസ്റ്റ്മെന്റ്) എന്നിവ ലഭിക്കില്ല. പിന്നെയും വാക്സിനേഷനോട് വിമുഖത കാട്ടിയാൽ സർവീസിൽ നിന്ന് പുറത്താക്കും.
സൈന്യത്തിൽ 77 ശതമാനം പേർക്ക് വാക്സിന്റെ ആദ്യ ഡോസും 72 ശതമാനം പേർക്ക് രണ്ടാം ഡോസും ലഭിച്ചിട്ടുണ്ട്. വാക്സിനെടുക്കാത്തവരിൽ കൂടുതലും നാഷണൽ ഗാർഡ്, റിസെർവ്സ് എന്നീ വിഭാഗങ്ങളിലാണ്. നാഷണൽ ഗാർഡിൽ 51.84 ശതമാനം പേർ മാത്രമാണ് രണ്ട് ഡോസും സ്വീകരിച്ചത്. 60.72 പേർക്ക് ഒരു ഡോസ് ലഭിച്ചു.
50 അമേരിക്കൻ സംസ്ഥാനങ്ങളിലായി 329,709 നാഷണൽ ഗാർഡുകളാണ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |