കാസർകോട്: ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി കാസർകോടിനെ മാറ്റാൻ ഉതകുന്നതായിരിക്കും കണ്ണൂർ സർവ്വകലാശാലയുടെ മഞ്ചേശ്വരം കാമ്പസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സർവകലാശാലയുടെ എട്ടാമത് കാമ്പസ് മഞ്ചേശ്വരത്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ വർഷം തന്നെ ഇവിടെ എൽ .എൽ. എം കോഴ്‌സിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയായി അടുത്ത വർഷം എൽ എൽ ബി കോഴ്‌സും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത അഞ്ച് വർഷംകൊണ്ട് ഇതിനെ ഭാഷാവൈവിദ്ധ്യ പഠനകേന്ദ്രമായി വളർത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും മാറുകയാണ്. ആ മാറ്റത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ട്. അതിനു സഹായകരമാവുന്ന വിധത്തിൽ പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ ഒരുക്കിയ ശക്തമായ അടിത്തറയിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളർച്ചയും നവീകരണവും സാദ്ധ്യമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദ്ധ്യാപകക്ഷാമം പരിഹരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു
കാസർകോട് :കണ്ണൂർ സർവ്വകലാശാലയിൽ സ്ഥിരം അദ്ധ്യാപകരുടെ കുറവുമൂലം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സർവ്വകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ .ബിന്ദു പറഞ്ഞു..72 സ്ഥിരം അദ്ധ്യാപകരാണ് കണ്ണൂർ സർവ്വകലാശാലയിൽ ഉള്ളത് 113 അദ്ധ്യാപകർ കരാർ വേതനത്തിലും പ്രവർത്തിക്കുന്നു.ആവശ്യമായ തസ്തിക സൃഷ്ടിച്ച് നിലവിലെ പരിമിതികൾ മറികടക്കുന്നതിന് ആവശ്യമായ പരിഗണന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |