കൊച്ചി: സംസ്ഥാനത്തെ റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ റോഡ് പണിയുന്ന ഉദ്യോഗസ്ഥരെ പ്രതിചേർക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി. പണിയറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവച്ച് പോകണമെന്ന് കോടതി രൂക്ഷവിമർശനം തന്നെ നടത്തി. നിലവിലെ എല്ലാ റോഡ് അറ്റകുറ്റപണികളുടെയും വിശദാംശങ്ങൾ അറിയിക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
തകർന്ന റോഡുകൾ ഉടനെ നന്നാക്കാനാവില്ലെന്ന കൊച്ചി നഗരസഭയുടെ വാദത്തെ തളളിയാണ് കോടതി ഇത്തരത്തിൽ സർക്കാരിനെ രൂക്ഷമയി വിമർശിച്ചത്. ന്യായീകരണം നിർത്തണമെന്നും നല്ല റോഡിനായി പുതിയ ആശയങ്ങൾ നടപ്പാക്കണമെന്നും കോടതി അറിയിച്ചു. റോഡുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളോടാണ് കോടതി ഇത് ആവശ്യപ്പെട്ടത്.
റോഡുകൾ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്താണെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകൾ അടിയന്തരമായി നീക്കണം. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ചുളള കേസിലാണ് കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |