നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. അരുവിപ്പുറം അയിരൂർ ഷിംനാ നിവാസിൽ തമ്പി എന്ന പ്രദീപാണ് (46) പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കിൽ കടത്താൻ ശ്രമിച്ച 5 ലിറ്റർ ചാരായവുമായി പ്രദീപ് പിടിയിലായത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സനൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, അരുൺ, ഹർഷകുമാർ, അനീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |