ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ലിവർ സിറോസിസ് ബാധിച്ച് നവംബർ 13 മുതൽ ധാക്കയിലെ ആ
ശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഖാലിദയുടെ ആരോഗ്യ സ്ഥിതി മോശമായി വരികയാണെന്നും വിദഗ്ധ ചികിത്സക്കായി ഉടൻ വിദേശത്ത് കൊണ്ടുപോകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. 76 കാരിയായ ഖാലിദക്ക് രണ്ടാഴ്ചക്കിടെ മൂന്നുതവണ ആന്തരിക രക്തസ്രാവം ഉണ്ടായി.ആന്തരിക രക്തസ്രാവം വീണ്ടുമുണ്ടാകാനും സാദ്ധ്യതയുണ്ടെന്നും രക്തസ്രാവം തടയാൻ ഇപ്പോഴത്തെ ചികിത്സ കൊണ്ട് സാധിക്കുന്നില്ലെന്നും ഖാലിദയെ ചികിത്സിക്കുന്ന ഡോ. ഫക്രുദ്ദീൻ മുഹമ്മദ് സിദ്ദിഖി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് പരിഹരിക്കാൻ ബ്രിട്ടൻ, യു.എസ് പോലുള്ള രാജ്യങ്ങളിലേക്ക് കൊണ്ടു പോകേണ്ടി വരുമെന്നും സിദ്ദിഖി പറഞ്ഞു. 2018ൽ അഴിമതിക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ഇവർക്ക് രാജ്യം വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷം മാർച്ചിൽ ഖാലിദയുടെ തടവുകാലാവധി ഉപാധികളോടെ ആറുമാസത്തേക്ക് റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |