റിയാദ് : അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ നിരന്തര അഭ്യർത്ഥന പരിഗണിച്ച് അഫ്ഗാൻ പൗരന്മാർക്ക് കോൺസുലർ സേവനങ്ങൾ നൽകുന്നതിനായി കാബൂളിലെ എംബസിയിൽ കോൺസുലാർ വിഭാഗം തുറക്കുന്നതായി സൗദി അറേബ്യ അറിയിച്ചു. അഫ്ഗാൻ ജനതയ്ക്ക് എല്ലാ കോൺസുലർ സേവനങ്ങളും നൽകണമെന്നാണ് സൗദിയുടെ താൽപര്യമെന്ന് അതിനാലാണ് കോൺസുലർ തുറക്കാൻ തീരുമാനിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ആഗസ്റ്റിൽ രാജ്യത്ത് താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം കാബൂളിലെ എംബസിയിൽ നിന്ന് സൗദി എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ മാനുഷിക വിഷയങ്ങളും, പരിഹാര വഴികളും ചർച്ച ചെയ്യുന്നതിനായി ഒരു പ്രത്യേക മന്ത്രിതല യോഗം അടിയന്തരമായി വിളിക്കണമെന്ന് സൗദി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് താലിബാൻ സർക്കാരും സൗദി ഭരണകൂടവും ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |