ആറ്റിങ്ങൽ: യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കോരാണി ഇന്റർനാഷണൽ സ്കൂളിനു സമീപം താമസിക്കുന്ന കുട്ടൻ എന്ന സനൽകുമാർ (45), മകൻ ഉണ്ണിക്കണ്ണൻ എന്ന വിമൽകുമാർ (25), ചെമ്പകമംഗലം പൊയ്കയിൽ സ്വദേശി ബിനു( 33), കോരാണി ഇന്റർനാഷണൽ സ്കൂളിന് സമീപം താമസിക്കുന്ന വിജേഷ് ( 25) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്ര് ചെയ്തത്.
ഊരൂപൊയ്ക പുന്നവേലിക്കോണം ലതാഭവനിൽ വിഷ്ണു (30), ആറ്റിങ്ങൽ മങ്കാട്ടുമൂല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം ലതാഭവനിൽ അച്ചു എന്ന അഖിൽ (24) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വിഷ്ണുവിന്റെ സുഹൃത്തുക്കളും പ്രതിയായ വിമൽകുമാറും തമ്മിലുണ്ടായ മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുധീഷ് ബാബുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ സി.ഐ മിഥുൻ, എസ്.ഐ രാഹുൽ, എസ്.സി.പി ഒമാരായ അനിൽകുമാർ, ശ്രീരാജ്, ബിനോജ്, ബിജുപിള്ള, സി.പി.ഒമാരായ ജയകുമാർ, ഷൈൻ നിധിൻ, ശ്രീജിത്ത് എന്നിരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |