ലണ്ടൻ: കൊവിഡ് വാക്സിൻ നിർമ്മാണ രംഗത്ത് മുൻനിരയിലുള്ള മരുന്നു കമ്പനികളാണ് ഫൈസറും അസ്ട്രാസെനകയും.അസ്ട്രാസെനക വാക്സിനെതിരെ വ്യാജപ്രചാരണം നടത്താൻ എതിരാളികളായ ഫൈസർ കമ്പനി വ്യാജ പ്രചാരണം നടത്തിയതായി റിപ്പോർട്ട്. അസ്ട്രാസെനക വാക്സിനെക്കുറിച്ച് വ്യാജ പ്രചാരണം നടത്താൻ ആരോഗ്യ വിദഗ്ദർക്ക് ഫൈസർ പണം നൽകിയെന്നാണ് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനൽ 4ന്റെ അന്വേഷണ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഫൈസർ അറിയിച്ചു. അസ്ട്രാസെനകയുടെ വാക്സിൻ സ്വീകരിച്ചവർക്ക് കാൻസർ ബാധിക്കാനിടയുണ്ടെന്നും പ്രതിരോധ ശക്തി കുറഞ്ഞ രോഗികളിൽ ഇവ ഫലപ്രദമല്ലെന്നുമുള്ള വ്യാജ പ്രചാരണം നടത്താൻ ഫൈസർ കോടികൾ മുടക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാക്സിൻ വിതരണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇത്തരം പ്രചാരണങ്ങൾ കാനഡയിലടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
ലോകാരോഗ്യ സംഘടന ആദ്യഘട്ടത്തിൽ അടിയന്തിരാനുമതി നൽകിയ വാക്സിനുകളാണ് ഫൈസറും അസ്ട്രാസെനകയും. ഫൈസറിനെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ നിരക്കിലാണ് അസ്ട്രാസെനക വാക്സിൻ വിറ്റഴിക്കുന്നത്. ഒരു ഡോസ് ഫൈസറിന്റെ നിർമ്മാണ ചെലവ് ഒരു ഡോളറായിട്ടും രാജ്യങ്ങളിൽ നിന്ന് വളരെ ഉയർന്ന വിലയാണ് ഈടാക്കുന്നതെന്ന് കമ്പനിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |