കുട്ടനാട്: കാവാലം കൃഷിഭവന് കീഴിലെ 360 ഏക്കറോളം വരുന്ന മണിയൻകരി പാടശേഖരം മടവീണതിനെ തുടർന്ന് പുളിങ്കുന്ന് പഞ്ചായത്ത് ആറാം വാർഡ് അമ്മനാപ്പള്ളിയിലെ നൂറോളം വീടുകൾ വെള്ളത്തിലായി. ഇതോടെ പ്രദേശത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പല വിവാഹാനന്തര ചടങ്ങുകളും തടസപ്പെട്ടു.
വെള്ളം കയറിയതോടെ അമ്മനാപ്പള്ളി വിഷ്ണു ശശിയുടെ വീട്ടിലെ ചടങ്ങ് ഇന്നലെ തടസപ്പെട്ടു. ഭക്ഷണം പാചകം ചെയ്യാൻ ഒരുക്കിയ സ്ഥലവും വെള്ളത്തിലായതോടെയാണ് ചടങ്ങുകൾ തടസപ്പെട്ടത്. വരും ദിവസങ്ങളിലെ പരിപാടികളും തടസപ്പെടുന്ന അവസ്ഥയാണ്. ഡിസംബറിൽ മടവീഴ്ചയും വെള്ളപ്പൊക്കവും ഇതാദ്യമാണെന്ന് നാട്ടുകാർ പറയുന്നു. വേലിയേറ്റത്തെ തുടർന്ന് കാവാലം മുരിക്കുംമൂട് ഭാഗത്തെ ബണ്ട് പൊട്ടിയാണ് മടവീണത്. വെള്ളം വറ്റിക്കാൻ പാടശേഖര സമിതി നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |