മാരാരിക്കുളം: സ്കൂട്ടറിൽ എത്തിയ കെ.എസ്.ഷാനിനെ പിന്നിൽ നിന്ന് ഇടിച്ച് തെറിപ്പിച്ചശേഷം കാറിൽ നിന്നിറങ്ങിയ സംഘം നിമിഷങ്ങൾക്കകം ശരീരത്തിൽ വെട്ടിയത് 40 ലധികം തവണ. ദേഹമാസകലം ഇരുമ്പ് വടിക്ക് അടിച്ചും പരിക്കേൽപ്പിച്ചിരുന്നു.
തലയ്ക്ക് പിന്നിലും കൈകാലുകൾക്കും വയറിനും വെട്ടേറ്റ ഷാൻ ശനിയാഴ്ച രാത്രി വൈകി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. അക്രമികൾ എത്തിയ കാർ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും ദൃക്സാക്ഷികൾ നൽകിയ വിവരങ്ങളിൽ നിന്നുമാണ് വാഹനം പൊലീസ് കണ്ടെത്തിയത്. പൊന്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ പ്രദേശവാസിയായ ആർ.എസ്.എസ് സജീവ പ്രവർത്തകരായ പ്രസാദും കൊച്ചുകുട്ടനും ചേർന്നാണ് വാടകയ്ക്ക് എടുത്തു നൽകിയെന്നാണ് വിവരം. കലവൂർ ലെപ്രസി ജംഗ്ഷന് സമീപത്തെ നിരവധി ആർ.എസ്.എസ് പ്രവർത്തകരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ശബരിമലയ്ക്ക് പോകാനെന്നു പറഞ്ഞാണ് വാഹനം വാടകയ്ക്ക് എടുത്തതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |