കാസർകോട്: കാസർകോട് സുൽത്താൻ ഗോൾഡ് ജുവലറിയിൽ നിന്നും 2.88 കോടിയുടെ വജ്രാഭരണങ്ങൾ കവർന്ന കേസിൽ 30 ലക്ഷത്തിന്റെ ആഭരണങ്ങൾ കൂടി അന്വേഷണ സംഘം കണ്ടെടുത്തു. ഇതോടെ രണ്ടു കോടിയുടെ ആഭരണങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സുൽത്താൻ ജുവലറി അസിസ്റ്റന്റ് സെയിൽസ് മാനേജർ ആയിരുന്ന മുഹമ്മദ് ഫാറൂഖുമായി മംഗളൂറിൽ കാസർകോട് ഡിവൈ.എസ്.പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിലാണ് 30 ലക്ഷം രൂപയുടെ ആഭരണങ്ങൾ കണ്ടെത്തിയത്.
കേസിൽ ആദ്യം അറസ്റ്റിലായ ഇയാളുടെ സഹോദരൻ ഇമ്രാൻ ശാഫിയുമായി നേരത്തെ അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിൽ മംഗളൂരിലെ വിവിധ ധനകാര്യ സ്ഥാപങ്ങളിൽ നിന്നായി ഒന്നരക്കോടിയുടെ ആഭരണങ്ങൾ കണ്ടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |