ന്യൂഡൽഹി : പഞ്ചാബിൽ പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെയുണ്ടായ സുരക്ഷാക്രമീകരണത്തിലെ വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ കേന്ദ്രസംഘത്തെ നിയോഗിച്ചു. കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം സെക്രട്ടറി സുധീര്‍ കുമാര്‍ സക്‌സേന അദ്ധ്യക്ഷനാകും. ഐ.ബി ജോയിന്റ് ഡയറക്ടറും എസ്.പി.ജി ഐ.ജിയും അന്വേഷണസംഘത്തിലുണ്ട്. ഫിറോസ്‌പൂരിലെ സുരക്ഷാ മുന്നൊരുക്കങ്ങളില്‍ വന്ന പാളിച്ചകള്‍ കേന്ദ്രസംഘം വിലയിരുത്തും.
അതിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിന്റെ തെളിവുകൾ പുറത്തുവന്നു . പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷ ശക്തമാക്കാൻ നിർദേശിച്ച് ജനുവരി 1,2,4 തീയതികളിൽ പഞ്ചാബ് പൊലീസിന് മുന്നറിയിപ്പ് ലഭിച്ചതിന്റെ തെളിവ് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുവരുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും സുരക്ഷാ സേനയിലുൾപ്പെട്ട ആരെങ്കിലും തങ്ങളോട് പറഞ്ഞിരുന്നെങ്കിൽ വഴിമാറിക്കൊടുക്കുമായിരുന്നെന്ന് കർഷകർ ഇന്ന് വെളിപ്പെടുത്തി. മോദിയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലും തങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ വഴിമാറിക്കൊടുക്കുമായിരുന്നെന്നും പ്രധാനമന്ത്രിയെ വഴിയിൽ തടയുകയെന്നത് തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും കർഷക പ്രതിനിധികൾ വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |