എഴുത്തുകാരിയും പിയാനോയിലൂടെ പ്രശസ്തയായ സംവിധായികയുമായ ജെയിൻ കാംപ്യൻ തന്റെ രണ്ടാനമ്മ സമ്മാനിച്ച തോമസ് സാവേജിന്റെ 1967 ലെ നോവലായ 'ദ പവർ ഒഫ് ദി ഡോഗ്' വായിച്ചപ്പോൾ, അതെങ്ങനെയെങ്കിലും സിനിമയാക്കണം എന്ന് മാത്രമായിരുന്നു മനസിൽ കരുതിയത്. നിർമ്മാതാവ് താന്യ സെഗാച്ചിയനോടോപ്പം 2017ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ കനേഡിയൻ നിർമ്മാതാവ് റോജർ ഫ്രാപ്പിയറുമായി കൂടിക്കാഴ്ച നടത്തി സിനിമയാക്കാനുള്ള അവകാശം നേടിയെടുത്തു. കുറഞ്ഞത് അഞ്ച് തവണയെങ്കിലും പലരും സിനിമയാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ജെയിനാണ് ആ അവസരം ലഭിച്ചത്. അത് അവർ ഭംഗിയായി പൂർത്തിയാക്കിയതിന്റെ ഫലമാണ് 2022 ലെ മികച്ച സിനിമയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം. കൂടാതെ, ജെയിന് മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും കൊഡി സ്!*!മിത്ത് മക്ഫീക്ക് മികച്ച സഹനടനുള്ള പുരസ്!*!കാരവും ചിത്രം നേടിക്കൊടുത്തു.
2021 പുറത്തിറങ്ങിയ വെസ്റ്റേൺ സൈക്കോളജിക്കൽ ഡ്രാമ ചിത്രമായ ദ പവർ ഓഫ് ദി ഡോഗിൽ സമ്പന്നരും റേഞ്ചർമാരുമായ സഹോദരങ്ങൾ ഫിൽ ബർബാങ്കും ജോർജ് ബർബാങ്കുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ബ്രിട്ടീഷ് ടെലിവിഷൻ സീരീസായ ഷെർലോക്കിലൂടെ വിശ്വവിഖ്യാത കുറ്റാന്വേഷകനായ ഷെർലോക്ക് ഹോംസിനെയും മാർവൽ കഥാപാത്രമായ ഡോക്ടർ സ്‌ട്രേയിഞ്ചായും പ്രേക്ഷക മനസിലിടം നേടിയ ബെനഡി്ര്രക് കംബർബാച്ചാണ് ഇളയ സഹോദരനായ ഫില്ലിനെ അവതരിപ്പിച്ചത്. ജെസ്സി പ്ലെമൺസാണ് മൂത്ത സഹോദരനായെത്തിയത്. കിർസ്റ്റൺ ഡൺസ്റ്റ്, കോഡി സ്മിറ്റ്മക്ഫീ എന്നിവരാണ് ചിത്രത്തിലെ അഭനേതാക്കൾ. പ്രണയം, ദുഃഖം, നീരസം, അസൂയ, ലൈംഗികത തുടങ്ങിയ പ്രമേയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഓരോ കഥാപാത്രങ്ങളെയും കുറിച്ചുള്ള സൈക്കോളജിക്കൽ പഠനമാണ് ഈ സിനിമ എന്ന് നമുക്ക് വിശേഷിപ്പിക്കാം.
1925ൽ മൊണ്ടാനയിലെ മേച്ചിൽ പ്രദേശമാണ് സിനിമയിൽ സജ്ജീകരിച്ചിരിക്കുന്നത്. അവിടെ, ഒരു കന്നുകാലികളെ മേയ്ക്കുന്നയാളെന്ന നിലയിൽ ഫിൽ അഭിമാനത്തോടെ തനിക്കായി ഒരു ഏകാന്തമായ അസ്തിത്വം രൂപപ്പെടുത്തിയിരിക്കുന്നു. ഫിൽ സ്വയം കൗബോയ് ആയി കണക്കാക്കുന്നു. അതേസമയം അവന്റെ സഹോദരൻ ജോർജ് തന്റെ ജീവിതത്തിൽ അതൃപ്തനാണ്. അയാൾ സമാധാനമുള്ള ഒരു ഗാർഹിക ജീവിതമാണ് ആഗ്രഹിക്കുന്നത്. അങ്ങനെയിരക്കേ ജോർജ് വിധവയായ റോസിനെ (കിർസ്റ്റൺ ഡൺസ്റ്റ്) പരിചയപ്പെടുന്നു. അവളുടെ മകൻ പീറ്ററിനെ (കോഡി സ്മിറ്റ്മക്ഫീ) ഫിൽ ആക്ഷേപിച്ചത് അവനിൽ വലിയ മുറിവുണ്ടാക്കുന്നു. ജോർജ്ജ് റോസിനെ വിവാഹം കഴിക്കുന്നു. അത് അംഗീകരിക്കാൻ കഴിയാതെ ഫിൽ ക്രൂരമായി അവരെ പരിഹസിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലൂടെ പ്രേക്ഷകരലേക്ക് എത്തുന്നത്. ഓരോ മനുഷ്യരുടെയും സ്വഭാവം മറ്റുള്ളവരിൽ ഉണ്ടാക്കുന്ന ആഘാതത്തെയും അത് അവരെ ഏതെല്ലാം അവസ്ഥയിൽ എത്തിക്കുന്നു എന്നും പല കഥാപാത്രങ്ങളിലൂടെയും പല വ്യാഖ്യാനങ്ങളിലൂടെയും ചിത്രത്തിൽ കാണാം.
തിരക്കഥയും സംവിധാനവും പോലെ തന്നെ മികച്ചതാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും. ഫിൽ വായിക്കുന്ന ബാഞ്ചോയുടെ ശബ്ദത്തിന് വളരെയധികം പ്രാധാന്യം ഈ സിനിമയിലുണ്ട്. അരി വെഗ്‌നർ ഛായാഗ്രഹണം ചെയ്ത ചിത്രത്തിൽ ജോണി ഗ്രീൻവുഡാണ് സംഗീതമൊരുക്കിയത്.
അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് 2021ലെ മികച്ച ചിത്രങ്ങളിലൊന്നായി ഇതിനെ തിരഞ്ഞെടുത്തു. 79ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ്‌സിൽ ഏഴ് നോമനേഷനുകളും 27ാമത് ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ്‌സിൽ പത്ത് നോമനേഷനുകളും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |