വിഴിഞ്ഞം: മദ്യപിച്ചത് ചോദ്യംചെയ്ത ടാക്സി ഡ്രൈവറെയും വാഹനത്തെയും രണ്ടുപേർ ആക്രമിച്ചു. തടയാൻ ചെന്ന പൊലീസിനെയും ആക്രമിച്ച് യൂണിഫോം വലിച്ചുകീറി. ഇന്നലെ വൈകിട്ട് അടിമലത്തുറ തീരത്തായിരുന്നു സംഭവം. സംഭവത്തിൽ അടിമലത്തുറ സ്വദേശികളായ അനുരാജ് (28), അരുൺ (29) എന്നിവരെ വിഴിഞ്ഞം എസ്.ഐ കെ.എൽ.സമ്പത്ത്, എസ്.എച്ച്.ഒ പ്രജീഷ് ശശി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. ഗ്രേഡ് എ.എസ്.ഐ സിറിൾ (55), ടാക്സി ഡ്രൈവർ ആന്റണി (28) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗ്രേഡ് എ.എസ്.ഐയെ മർദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ആന്റണിയുടെ കാറിന്റെ ഗ്ലാസ് തകർത്തു. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. അടിമലത്തുറ തീരത്തെ പഞ്ചായത്തുവക ചെറു പാർക്കിൽ ജോലിയിലേർപ്പെട്ടിരുന്ന അതിഥി തൊഴിലാളികളുടെ നേർക്കാണ് പ്രതികൾ ആദ്യം പ്രകോപനമുണ്ടാക്കിയതെന്ന് എസ്.എച്ച്.ഒ പറഞ്ഞു. ഇവരുടെ മദ്യപാനത്തെ ചോദ്യം ചെയ്തതിനാണ് ടാക്സി ഡ്രൈവർ ആന്റണിയെ ഇവർ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |