തഴവ: വടക്കുംമുറി കിഴക്ക് വിത്തൂർ കിഴക്കതിൽ ഷാജിയുടെ മകൻ ബാദുഷയുടെ (16) ആത്മഹത്യയുടെ പേരിൽ സമാന്തരവിദ്യാഭ്യാസ സ്ഥാപനത്തിന് നേരേ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി.
തഴവ തെക്കുമുറി കിഴക്ക് കുറ്റിപ്പുറം റാനിയ മൻസിലിൽ റിയാസ് (22), തൊടിയൂർ വടക്കുമുറി മുഹസിൻ മൻസിലിൽ മുഹമ്മദ് മുഹസിൻ (24) എന്നിവരെയാണ് കരുനാഗപ്പള്ളി എസ്. എച്ച് .ഒ ജി .ഗോപകുമാർ, എസ്.ഐ മാരായ വിനോദ് കുമാർ, അലോഷ്യസ് അലക്സാണ്ടർ, കെ. എസ്. ധന്യ, ജി. എസ് .ഐ സിദ്ദീഖ്, എ .എസ് .ഐ ഷാജിമോൻ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് ബാദുഷയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ ദുരുഹതയില്ലെന്ന് പൊലീസും ബന്ധുക്കളും വ്യക്തമാക്കിയിട്ടും ബാദുഷയുമായി ഒരു ബന്ധവുമില്ലാത്ത പ്രതികൾ ട്യൂട്ടോറിയൽ കോളേജിൽ അതിക്രമിച്ചുകയറി പഠനോപകരണങ്ങൾ നശിപ്പിക്കുകയും വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും അദ്ധ്യാപകരെ ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |