തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിച്ച് വീട്ടിൽ വച്ച് തന്നെ പരിശോധിക്കുന്നത് പൂർണമായി അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ടെസ്റ്റ് കിറ്റുകൾക്ക് നിയമപരമായി തന്നെ അനുമതി നൽകിയിട്ടുണ്ടെന്നും രണ്ടാം തരംഗത്തിന്റെ സമയത്ത് തന്നെ ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് പരിശോധിച്ച് പോസിറ്റീവ് ആകുന്നവരുടെ കണക്കുകൾ സംബന്ധിച്ച് വ്യക്തതയില്ലാത്തത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും മന്ത്രി പറഞ്ഞു. എന്നാൽ ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച പരിശോധിക്കുമ്പോൾ ലഭിക്കുന്ന റിസൾട്ടുകൾ എത്രത്തോളം ശരിയാമെന്നത് സംശയകരമാണെന്നും കിറ്റിലെ ഫലം നെഗറ്റീവ് കാണിച്ചാലും ടെസ്റ്റിംഗ് കേന്ദ്രത്തിലെത്തി ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയണമെന്നും തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ പരിചരണം എത്രയും വേഗം തേടണമെന്നും മന്ത്രി ഇറിയിച്ചു. തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണമെന്നും ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |