SignIn
Kerala Kaumudi Online
Thursday, 19 September 2024 6.09 AM IST

ഫോൺ കൈമാറാൻ ആശങ്കയെന്തിനെന്ന് ഹൈക്കോടതി; മഞ്ജുവാര്യരുമായുള്ള സംഭാഷണങ്ങളുണ്ടെന്നും സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ്

Increase Font Size Decrease Font Size Print Page
dileep

കൊച്ചി: ഫോൺ കൈമാറാൻ ആശങ്കയെന്തിനെന്നും അന്വേഷണഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം.

കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് പറഞ്ഞു. പഴയ ഫോണുകൾ അല്ല ഇപ്പോൾ ഉപയോഗിക്കുന്നത്.

അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ കുറ്റ കൃത്യം നടന്ന സമയത്തേത് അല്ല. പഴയ ഫോണുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് നൽകിയിരിക്കുകയാണ്. അതിന്റെ റിപ്പോർട്ട് കിട്ടിയാൽ കോടതിയിൽ സമർപ്പിക്കും. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണം റെക്കോ‌ഡ് ചെയ്‌തിട്ടുണ്ട്. മുൻഭാര്യയുമായുള്ള സംഭാഷണവും ആ ഫോണിലുണ്ട്. അത് അന്വേഷണ സംഘം പുറത്തു വിട്ടാൽ തന്റെ സ്വകാര്യതയെ ബാധിക്കും. തനിക്ക് ഒളിച്ചുവയ്‌ക്കാനായി ഒന്നുമില്ലെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.

തെളിവുകൾ ഹാജരാക്കാനുള്ള ബാദ്ധ്യത ദിലീപിനുണ്ടെന്ന് കോടതി പറഞ്ഞു. സംഭാഷണങ്ങൾ ഉള്ളതുകൊണ്ട് ഫോൺ നൽകാനാകില്ലെന്ന് ദിലീപിന് പറയാനാകില്ലെന്നും ഫോൺ ആരെക്കൊണ്ട് പരിശോധിക്കണമെന്ന് തീരുമാനിക്കുന്നത് ദിലീപല്ലെന്നും കോടതി വിമർശിച്ചു.

തനിക്കെതിരെ നടക്കുന്നത് വേട്ടയാടൽ ആണെന്നും അന്വേഷണത്തിന്റെ സംഘത്തിന്റെ കൈയിൽ തെളിവില്ലെന്നും ദിലീപ് പറഞ്ഞു. ബാലചന്ദ്രകുമാർ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ കൈയിലുള്ള തെളിവുകൾ പിടിച്ചെടുക്കണമെന്നും കേസ് തിങ്കളാഴ്‌ചത്തേക്ക് മാറ്റമെന്നും ദിലീപ് ആവശ്യപ്പെട്ടു.

അതേസമയം,​ വധഗൂഢാലോചന കേസിൽ ഉപഹർജി നൽകിയിരിക്കുയാണ് പ്രോസിക്യൂഷൻ. പ്രതികൾ ഫോണുകൾ ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെയാണെന്നും പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 46 ദിവസം മുമ്പ് വാങ്ങിയ ഫോണാണ് ദിലീപ് ഇപ്പോൾ ഉപയോഗിക്കുന്നത്. 12000ൽ അധികം കോളുകളാണ് പഴയ ഫോണിൽ ഉള്ളത്. അതിന്റെ വിശദാംശങ്ങൾ കിട്ടണമെങ്കിൽ പഴയ ഫോൺ തന്നെ വേണം. കോടതി ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ തങ്ങൾ തന്നെ ഈ ഫോൺ കണ്ടെത്തുമായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

കോടതിയുടെ വിമർശനങ്ങൾക്കൊടുവിൽ ഫോൺ പരിശോധനയ്‌ക്ക് നൽകിയ സ്ഥലം കോടതിയിൽ ദിലീപ് അറിയിച്ചിട്ടുണ്ട്. രജിസ്ട്രാർക്ക് മുന്നിൽ സമർപ്പിച്ചു കൂടെയെന്ന് കോടതി ചോദിച്ചപ്പോൾ തങ്ങളുടെ വാദം കഴിഞ്ഞ് ഹാജരാക്കാമെന്നായിരുന്നു ദിലീപിന്റെ മറുപടി. ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന നിലപാടിലാണ് പ്രോസിക്യൂഷനും. നാളെ 11 മണിക്ക് കോടതി വീണ്ടും വാദം കേൾക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DILEEP, HIGHCOURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.