കൊല്ലം: വേനലിൽ കൃഷിയിടങ്ങളെ നീരണിയിച്ചിരുന്ന കല്ലട ഇറിഗേഷൻ കനാലും നാടിന് ആശ്രയമാകുന്നില്ല. ഫണ്ട് അപര്യാപ്തതയെ തുടർന്ന് കനാലുകളുടെ നവീകരണം മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം.
ആയിരം കിലോമീറ്ററോളം കനാൽ ശൃംഖലയുള്ള പദ്ധതിക്കായി പ്രതിവർഷം നോൺ പ്ളാൻ ഇനത്തിൽ ബഡ്‌ജറ്റിൽ നീക്കിവയ്ക്കുന്നത് വളരെ ചെറിയ തുകയാണ്. ഓരോ വർഷവും ഈ തുക കുറഞ്ഞും വരികയാണ്. ഫണ്ട് ലഭിക്കാത്തതിനാൽ കനാലുകളുടെ നവീകരണവും നീളുന്നു.
പലയിടത്തും കനാൽ ഭിത്തികൾ തകർന്ന് ജലമൊഴുക്ക് തടസപ്പെട്ടു. നാലര പതിറ്റാണ്ട് പഴക്കമുള്ള നിരവധി അക്വഡേറ്റുകളും പാലങ്ങളും തുരങ്കങ്ങളും കനാലിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. ഏരൂർ പഞ്ചായത്തിലാണ് നാല് കിലോമീറ്റർ ദൂരത്തിൽ തുരങ്കമുള്ളത്. കാലപ്പഴക്കത്താൽ അക്വഡേറ്റുകളും പാലങ്ങളും ബലക്ഷയം നേരിടുന്നു. ഇവയ്ക്ക് അടിന്തര അറ്റകുറ്റപ്പണികൾ ആവശ്യമാണ്.
തൊഴിലുറപ്പ് പദ്ധതിക്ക് വിലക്ക്
1. ഫണ്ടിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ ശുചീകരിച്ചിരുന്നത്
2. കഴിഞ്ഞ രണ്ടുവർഷമായി കനാൽ ശുചീകരണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നില്ല
3. ആവർത്തന സ്വഭാവമുള്ള ജോലികൾ പദ്ധതിയിൽ ഉൾപ്പെടുത്താനാവില്ലെന്ന നിർദേശമാണ് തടസമായത്
4. കനാൽ ശുചീകരണവും ജലസംരക്ഷണവും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം
5. കനാലിൽ നിന്നുള്ള ജലത്തെ ആശ്രയിച്ചാണ് ജില്ലയിലെ കാർഷിക മേഖല നിലനിൽക്കുന്നത്
6. കനാൽ കടന്നുപോകുന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും പദ്ധതി ഉപകരിച്ചിരുന്നു
നോൺ പ്ളാനിൽ കെ.ഐ.പിക്ക് ലഭിച്ച ഫണ്ട്
2017-18 ₹ 7 കോടി
2018-19 ₹ 7 കോടി
2019-20 ₹ 1 കോടി
2020- 21 ₹ 3.60 കോടി
2021- 22 ₹ 4.19 കോടി
""
വേനലിന് മുമ്പ് കാടുകൾ വൃത്തിയാക്കി മാലിന്യം നീക്കിയിരുന്നതിനാൽ ജലമൊഴുക്ക് സുഗമമായിരുന്നു. കനാൽ സംരക്ഷണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം.
തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |