SignIn
Kerala Kaumudi Online
Thursday, 19 September 2024 1.34 PM IST

ലങ്കാദഹനം സമ്പൂർണം

Increase Font Size Decrease Font Size Print Page

india-lanka
india lanka

ടെസ്റ്റ് പരമ്പരയും തൂത്തുവാരി ഇന്ത്യ

രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയം 238 റൺസിന്

സെഞ്ച്വറിയുമായി പാെരുതി നോക്കി കരുണാരത്നെ

ബെംഗളൂരു: ക്യാപ്ടൻ ധിമുക്ത് കരുണാരത്നെ സെഞ്ച്വറിയുമായി പൊരുുതി നോക്കിയെങ്കിലും ലങ്കയെ രക്ഷിക്കാൻ അതുമതിയാകുമായിരുന്നില്ല. ചിന്നസ്വാമിയിൽ ഡേനൈറ്റായി നടന്ന രണ്ടാം ടെസ്റ്റിൽ 238 റൺസിന്റെ വിജയം നേടി ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും തൂത്തുവാരി (2-0). ഇന്ത്യ ഉയർത്തിയ 447 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് 28/1 എന്ന നിലയിൽ മൂന്നാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ശ്രീലങ്ക 208 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

സ്കോർ: ഇന്ത്യ 252/10, 303/9 ഡിക്ലയേർഡ്. ശ്രീലങ്ക 109/10,208/10. ഇന്ത്യയ്ക്കായി രണ്ടിന്നിംഗ്സിലും അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരാണ് മാൻ ഒഫ് ദമാച്ച്. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി ഉൾപ്പെടെ നേടിത്തിളങ്ങിയ റിഷഭ് പന്താണ് പരമ്പരയിലെ താരം.
4 വിക്കറ്റെടുത്ത ആർ.അശ്വിനും 3 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും 2 വിക്കറ്റെടുത്ത അക്ഷർ പട്ടേലും ചേർന്നാണ് രണ്ടാം ഇന്നിംഗ്സിൽ ലങ്കയെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. മൂന്നാം ദിനം ലങ്കൻ ഇന്നിംഗസ് പുനരാരംഭിച്ച കരുണാരത്നയും കുശാൽ മെൻഡിസും (54) അല്പ നേരം പിടിച്ച് നിന്നത് സന്ദർശകർക്ക് പ്രതീക്ഷ നൽകി. എന്നാൽ ടീം സ്കോർ 97ൽ വച്ച് അശ്വിന്റെ പന്തിൽ പന്ത് സ്റ്റമ്പ് ചെയ്ത് കുശാൽ പുറത്തായതോടെ ലങ്കയുടെ തകർച്ച തുടങ്ങുകയായിരുന്നു. അടുത്ത ഓവറിൽ പകരമെത്തിയ എയ്ഞ്ചലോ മാത്യൂസിനെ (1) ജഡേജ ക്ലീൻബൗൾഡാക്കി. 105 റൺസെടുക്കുന്നതിനിടെ അവർക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. അഞ്ചാം വിക്കറ്റിൽ എത്തിയ ഡിക്‌വെല്ല (12) കരുണാരത്നെയ്ക്ക് ഒപ്പം അല്പനേരം പിടിച്ചു നിന്നു. റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ഉണ്ടാക്കി. ലങ്കൻ സ്കോർ 160ൽ വച്ച് ഡിക്‌വെല്ലയെ അക്ഷറിന്റെ പന്തിൽ പന്ത് സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് തകർന്നത്. പിന്നീടെത്തിയ ചരിത അസലങ്ക (5) അക്ഷറാണ് മടക്കിയത്. 174 പന്ത് നേരിട്ട് 15 ഫോറുൾപ്പെടെ 107 റൺസ് നേടിയ കരുണാരത്നയുടെ ചെറുത്ത് നില്പ് ടീം സ്കോർ 204ൽ വച്ച് ബുംറ കുറ്റിയെടുത്ത് അവസാനിപ്പിച്ചതോടെ ലങ്കയുടെ തോൽവി ഉറപ്പായി. ശേഷിച്ച മൂന്ന് വിക്കറ്റുകൾ നാല് റൺസിനിടെ വീണു. എംബുൾഡേന്യയേയും (2),വിശ്വാഫെർണാണ്ടോയേയും (2) അശ്വിനും വിരമിക്കൽ മത്സരം കളിച്ച സുരംഗ ലക്‌മലിനെ (1) ബുംറയുമാണ് പുറത്താക്കിയത്.

നോട്ട് ദ പോയിന്റ്

നേരത്തേ നടന്ന ട്വന്റി-20 പരമ്പരയും (3-0) തുത്തുവാരിയ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ സമ്പൂർണ ജയമാണ് സ്വന്തമാക്കിയത്.

8- ഡേൽ സ്റ്റെയിനെ മറികടന്ന് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ എട്ടാം സ്ഥാനത്ത് അശ്വിനെത്തി.

439 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള സ്റ്റെയിനെ ഇന്നലെ ധനഞ്ജയ ഡിസിൽവയെ പുറത്താക്കിയതോടെയാണ് അശ്വിൻ മറികടന്നത് (440)​. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യതാരമെന്ന റെക്കാഡും അശ്വിൻ സ്വന്തമാക്കി.

ട്വന്റി- 20 യിലേയും ഏകദിനത്തിലേയും പോലെ തന്നെ ടെസ്റ്റിലും മുഴുവൻ സമയ ക്യാപ്ടായിറങ്ങിയ പരമ്പര തൂത്തുവാരൻ രോഹിതിനായി.

ടെസ്റ്റിൽ മാൻ ഒഫ് ദ സീരിസ് അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, INDIA LANKA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.