ചങ്ങനാശേരി: മകളെ യാത്രയാക്കാനെത്തിയ വിമുക്തഭടൻ ട്രെയിനിൽ നിന്ന് വീണു മരിച്ചു. പിതാവ് അപകടത്തിൽ പെട്ടതു കണ്ട് ചാടിയിറങ്ങിയ മകൾക്ക് ഗുരുതരമായി പരിക്കേറ്റു.
ചങ്ങനാശേരി പാലാത്രച്ചിറ ഭാഗത്ത് പാലാത്ര അലക്‌സ് സെബാസ്റ്റ്യൻ (ജോമിച്ചന്‍, 62) ആണ് മരിച്ചത്. മകൾ അൻസയ്‌ക്കാണ് (21) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30ന് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്.
എറണാകുളം രാജഗിരി കോളേജിൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയായ അൻസയെ ഐലൻഡ് എക്‌സ്‌പ്രസിൽ കയറ്റി ലഗേജ് വച്ചശേഷം തിരിച്ചിറങ്ങുമ്പോൾ ട്രെയിൻ വിടുകയും അലക്സ് കാൽവഴുതി വീഴുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതു കണ്ട് പിന്നാലെ ചാടിയിറങ്ങിയ അൻസ പ്ലാറ്റ്‌ഫോമിലേക്ക് വീണു. അലക്സ് സ്ഥലത്തു തന്നെ മരിച്ചു. അൻസയെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി അത്യാഹിത വിഭാഗത്തിൻ പ്രവേശിപ്പിച്ചു. അലക്‌സിന്റെ ഭാര്യ മറിയാമ്മ. മകൻ: അമൽ (ദുബായ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |