ന്യൂഡൽഹി: തിരുത്തൽ വാദി സംഘമായ ജി-23യുടെ നേതാവ് ഗുലാം നബി ആസാദിന് കോൺഗ്രസ് ഹൈക്കമാൻഡ് രാജ്യസഭാ സീറ്റ് നൽകിയേക്കും. കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റിൽ ഗുലാം നബിയുടെ പേരും ഉയർന്നു വന്നിരുന്നു.
നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുള്ള ജി-23നെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുലാം നബിയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കുന്നത്. അടുത്ത മാസം രാജ്യസഭാ കാലാവധി പൂർത്തിയാക്കുന്ന മറ്റൊരു വിമത നേതാവ് ആനന്ദ് ശർമ്മയ്‌ക്ക് പാർട്ടി സംഘടനാ ചുമതല നൽകാനും ആലോചനയുണ്ട്. ഗ്രൂപ്പിലെ മറ്റ് നേതാക്കളായ ഭൂപീന്ദർ സിംഗ് ഹൂഡ, മനീഷ് തിവാരി, സന്ദീപ് ദീക്ഷിത് തുടങ്ങിയവർക്കും പദവികൾ ലഭിച്ചേക്കും. ആനന്ദ് ശർമ്മയും ഗ്രൂപ്പിലെ പ്രമുഖനായ മനീഷ് തിവാരിയും ഇന്നലെ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |