കൊച്ചി: റോഡിൽ വാഹനങ്ങൾ കിടന്ന ഭാഗം ഒഴിവാക്കി ടാർ ചെയ്ത കൊച്ചി കോർപ്പറേഷന്റെ നടപടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ ട്രോളന്മാർ ആഘോഷമാക്കി. കേരളകൗമുദി വാർത്തയാക്കിയ കോമഡി ടാറിംഗ് നാടാകെ അറിഞ്ഞ് നാണക്കേടായതോടെ വാഹനങ്ങൾ മുന്നോട്ടു നീക്കി ആ ഭാഗത്തും ടാർ ചെയ്തു.
പക്ഷേ ഒരു പ്രശ്നം ബാക്കി. റോഡിന് ഇനി സർഫസ് ടാറിംഗുണ്ട്. അപ്പോൾ ഈ വാഹനങ്ങൾ എവിടെയിടും! കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിനാണ് ഈ ഗതി.
വാഹനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റേണ്ടത് കരാറുകാരാണെന്ന് കോർപറേഷനും, കോർപറേഷനാണെന്ന് കരാറുകാരും ഇപ്പോഴും തർക്കിക്കുകയാണ്. കാലടി മേരിസദൻ പ്രോജക്ട്സിനാണ് കരാർ.
ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച കേരളകൗമുദി വാർത്ത വായിച്ച നിരവധിപ്പേർ ടാറിംഗ് കണാനെത്തി. കണ്ടവർ മൂക്കത്ത് വിരൽവച്ചു.
440 മീറ്റർ
ടാറിംഗ് ദൂരം
35 ലക്ഷം
കരാർ തുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |