SignIn
Kerala Kaumudi Online
Thursday, 19 September 2024 11.42 PM IST

ട്രോളാൻ കോമഡി ടാറിംഗ് ഇനിയും ബാക്കി

Increase Font Size Decrease Font Size Print Page
p

കൊച്ചി: റോഡിൽ വാഹനങ്ങൾ കിടന്ന ഭാഗം ഒഴിവാക്കി ടാർ ചെയ്ത കൊച്ചി കോർപ്പറേഷന്റെ നടപടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ ട്രോളന്മാർ ആഘോഷമാക്കി. കേരളകൗമുദി വാർത്തയാക്കിയ കോമഡി ടാറിംഗ് നാടാകെ അറിഞ്ഞ് നാണക്കേടായതോടെ വാഹനങ്ങൾ മുന്നോട്ടു നീക്കി ആ ഭാഗത്തും ടാർ ചെയ്തു.

പക്ഷേ ഒരു പ്രശ്നം ബാക്കി. റോഡിന് ഇനി സർഫസ് ടാറിംഗുണ്ട്. അപ്പോൾ ഈ വാഹനങ്ങൾ എവിടെയിടും! കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിനാണ് ഈ ഗതി.

വാഹനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റേണ്ടത് കരാറുകാരാണെന്ന് കോർപറേഷനും, കോർപറേഷനാണെന്ന് കരാറുകാരും ഇപ്പോഴും തർക്കിക്കുകയാണ്. കാലടി മേരിസദൻ പ്രോജക്ട്സിനാണ് കരാർ.

ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച കേരളകൗമുദി വാർത്ത വായിച്ച നിരവധിപ്പേർ ടാറിംഗ് കണാനെത്തി. കണ്ടവർ മൂക്കത്ത് വിരൽവച്ചു.

440 മീറ്റർ

ടാറിംഗ് ദൂരം


35 ലക്ഷം

കരാർ തുക

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.