ന്യൂഡൽഹി:ബംഗാളിലെ ബിർഭും കൂട്ടകൊലയെ കുറിച്ച് അന്വേഷിക്കാൻ ബി.ജെ.പി നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് കൈമാറി. റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൈമാറും. ബി.ജെ.പി ബംഗാൾ ഘടകം അധ്യക്ഷൻ സുകാന്തോ മജുംദാറും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥരായ ഭാരതി ഘോഷ്, സത്യപാൽ സിംഗ്, കെ.സി രാമമൂർത്തി, ബ്രിജ് ലാൽ എം.പി എന്നിവരെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബി.ജെ.പി നിയോഗിച്ചത്.
അതേ സമയം ബംഗാൾ ഭരിക്കുന്നത് സർക്കാർ സ്പോൺസേഡ് മാഫിയകളും പൊലീസും ചേർന്നാണെന്ന് ബി.ജെ.പി സംഘം റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ക്രമസമാധാനം പൂർണ്ണമായും തകർന്നു. ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാൽ ജനങ്ങൾ പലപ്രദേശങ്ങളിലും എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർ ബിർഭും സന്ദർശിച്ച് ഉചിതമായ നടപടി സ്വീകരിക്കണം. കൂട്ടകൊല നടന്ന സ്ഥലം സന്ദർശിക്കുന്നത് വിലക്കാൻ സംസ്ഥാന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്ന് വലിയ പ്രതിബന്ധങ്ങൾ നേരിട്ടുവെന്നും സംഘം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |