കൊല്ലം: കൊല്ലം തുറമുഖത്ത് എമിഗ്രേഷൻ സെന്റർ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം വെടിയണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
ഇന്നലെ തുറമുഖം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എമിഗ്രേഷൻ സൗകര്യമില്ലാത്തത് വികസന സാദ്ധ്യതകൾ ഇല്ലാതാക്കുകയാണ്. ആവശ്യങ്ങൾ എന്തൊക്കെയെന്ന് 2019 മുതൽ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല. ഇതുവരെ എട്ട് കത്തുകൾ നൽകി. ഒന്നിനുപോലും മറുപടി നൽകിയില്ല. മറുപടിക്കായി കേന്ദ്രം കാത്തിരിക്കുകയാണ്.
ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് സർക്കാരിന്റെ മെല്ലപ്പോക്ക് നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ.കെ. ഹഫീസ്, പി.ആർ. പ്രതാപചന്ദ്രൻ, കെ. രത്‌നകുമാർ, സൂരജ് രവി, ആർ. സുനിൽ, ആർ. രമണൻ, ടി.കെ. സുൽഫി, ജോർജ്.ഡി. കാട്ടിൽ, എസ്. നാസറുദ്ദീൻ, സദു പള്ളിത്തോട്ടം എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി ചൂണ്ടിക്കാട്ടിയത്
1. ചരക്ക് - യാത്രാ കപ്പലുകൾക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ സൗകര്യങ്ങൾ നിലവിലുണ്ട്
2. ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുന്ന മിനിക്കോയ് ദ്വീപുമായി ഏറ്റവും അടുത്ത തുറമുഖം
3. എമിഗ്രേഷൻ സൗകര്യം ഒരുക്കിയാൽ കൊല്ലത്തെ വിനോദസഞ്ചാര വികസനത്തിന് ഗുണകരമാകും
4. അന്താരാഷ്ട്ര കപ്പൽചാൽ തൊട്ടടുത്തായതിനാൽ കപ്പലുകളിലെ ക്രൂ മാറ്റത്തിനും തുറമുഖം പ്രയോജനപ്പെടുത്താം
""
കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേക്ക് യാത്രാക്കപ്പൽ ആരംഭിക്കുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി ചർച്ച നടത്തും. എമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ഊർജ്ജിതമാക്കും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |