അഹമ്മദാബാദ്: കൊവിഡിന്റെ പുതിയ വകഭേദമായ എക്സ്.ഇ ഗുജറാത്തിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാർച്ച് 13നാണ് രോഗം സ്ഥിരീകരിച്ചതെന്നും ഒരാഴ്ചക്ക് ശേഷം അസുഖം ഭേദമായി രോഗി ആശുപത്രി വിട്ടെന്നും റിപ്പോർട്ടിലുണ്ട്. ജീനോം സീക്വൻസ് നടത്തിയതിന് ശേഷമാണ് സ്ഥിരീകരിച്ചത് എക്സ്.ഇ വകഭേദമാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് വിവരം. ഇത് ഉറപ്പു വരുത്താൻ വേണ്ടി വീണ്ടും പരിശോധന നടത്തുമെന്നും റിപ്പോർട്ടുണ്ട്. രോഗിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നേരത്തെ മുംബയിൽ പുതിയ എക്‌സ്.ഇ കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |