SignIn
Kerala Kaumudi Online
Sunday, 28 April 2024 9.38 AM IST

ഐ എ എസ് തലപ്പത്ത് വൻ അഴിച്ചുപണി; എം  ശിവശങ്കറിന്  കൂടുതൽ  ചുമതലകൾ, ജ്യോതിലാൽ  വീണ്ടും  പൊതുഭരണ  വകുപ്പിൽ  

sivasankar-jyothilal

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാലിന് വീണ്ടും പൊതുഭരണ വകുപ്പിന്റെ ചുമതല നൽകാൻ സർക്കാർ തീരുമാനിച്ചു.

കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് കൂടുതൽ ചുമതലകൾ നൽകിയിരിയ്ക്കുകയാണ്. മൃഗസംരക്ഷണത്തിന്റെയും ഡയറി ഡവലപ്മെന്റിന്റെയും ചുമതലകൾ കൂടിയാണ് ശിവശങ്കറിന് നൽകിയിരിയ്ക്കുന്നത്.

കെ.എസ് ശ്രീനിവാസാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറി. ടിങ്കു ബിസ്വാളിനെ ഭക്ഷ്യ, സിവിൽ സപ്ലൈസ് പ്രിന്‍സിപ്പൽ സെക്രട്ടറിയാക്കി. അജിത് കുമാറാണ് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ സെക്രട്ടറി. പ്രിയങ്കയെ വനിതാ ശിശുവികസന വകുപ്പിൽ ഡയറക്ടറായി നിയമിച്ചു

തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഐ.ടി വകുപ്പിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്. ഐ.ടി സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാണ് പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിന്റെ ചുമതല നൽകിയിരിയ്ക്കുന്നത്. പ്ലാനിംഗ് ബോർഡ് മെംബർ സെക്രട്ടറിയുടെ ചുമതലയും ബിശ്വനാഥ് വഹിക്കും.

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പയറ്റിയ സമ്മർദ്ദ തന്ത്രത്തിനൊടുവിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിന്റെ സ്ഥാനം തെറിച്ചത്. ജ്യോതിലാലിനെ മാറ്റിയ ശേഷമായിരുന്നു ഗവർണർ അന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടത്.

ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവർത്തകനുമായ ഹരി എസ്. കർത്തയെ നിയമിച്ചതിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലാണ് സർക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ അറിയിച്ചത്.

രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ് ഭവനിൽ നിയമിച്ചിട്ടില്ലെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. തുടർന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടേണ്ടെന്ന നിലപാട് ഗവർണർ എടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVASANKAR JYODHILAL, SIVASANKAR, JYODHILAL, IAS, SIVASANKAR IAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.