തിരുവനന്തപുരം: സ്കൂൾ അടച്ച് വേനൽ അവധിക്കാലം ആരംഭിച്ചതോടെ കുട്ടികളെ കെണിയിലാക്കാൻ ഓൺലൈൻ ഗെയിമുകളും രംഗത്ത്. ഓൺലൈൻ പഠനത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും സ്വന്തമായി മൊബൈലോ ടാബ്‌ലറ്റോ ഉണ്ട്. ഇവർ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മിക്ക രക്ഷിതാക്കൾക്കും ഒരു പിടിയുമില്ല. ഓൺലൈൻ ഗെയിമുകളോട് കുട്ടികൾക്ക് ഒരു ഭ്രാന്തമായ ആവേശമുണ്ട്. ലഹരിക്ക് അടിമപ്പെടുന്നത് പോലെ തന്നെ ഭീകരമാണ് ഓൺലൈൻ ഗെയിമുകളോടുള്ള കുട്ടികളുടെ അമിത ആവേശമെന്ന് വിദഗ്ദ്ധർ പറയുന്നു. മാനസിക ഇല്ലാസത്തിന് ആരംഭിച്ച് പിന്നീട് ഇതിന് അടിമകളായത് നിരവധി കുട്ടികളാണ്. കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായി മാറിയ ചില ഗെയിമുകൾ മുൻപ് നിരോധിച്ചിരുന്നു. അടിക്കടി നൽകുന്ന ടാസ്കുകളും പോയിന്റുകളും കുട്ടികളെ ഓൺലൈൻ ഗെയിമുകളിലേക്ക് ആകർഷിക്കുന്നു. ഗെയിമുകളിലെ ടാസ്കുകൾ പൂർത്തിയാക്കാൻ സ്വന്തം ജീവനും, വേണ്ടപ്പെട്ടവരുടെ ജീവൻ എടുക്കാനും കുട്ടികൾ തയ്യാറായിട്ടുണ്ട്. ചില ഗെയിമുകൾ കളിച്ച് കുട്ടികൾ അതിലേക്ക് രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറും മറ്റും നൽകി പണം നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഓൺലൈൻ റമ്മി, പബ്ജി, ഫ്രണ്ട് ലൈൻ കമാന്റോ, ബ്രദേഴ്സ് ഇൻ ആംസ് തുടങ്ങിയ ഗെയിമുകളാണ് കേരളത്തിലെ ശ്രദ്ധയാർജിച്ച ഗെയിമുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |