തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രി പരിസരം വാഹന മോഷ്‌ടാക്കളുടെ താവളമാകുന്നു.ആശുപത്രിയിലെത്തുന്നവർക്കായി വാഹന പാർക്കിംഗിനായി അനുവദിച്ചിട്ടുളള സ്ഥലത്താണ് ഇരുചക്രവാഹനങ്ങളുടെ മോഷണം പതിവാകുന്നത്.കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇരുപതിലധികം വാഹനങ്ങളാണ് മോഷ്‌ടിക്കപ്പെട്ടത്.വാഹന നിയന്ത്രണത്തിന് സെക്യൂരിറ്റി ഉൾപ്പെടെയുളളവർ നിൽക്കവെയാണ് കവർച്ച നടക്കുന്നത്. കൂട്ടിരിപ്പുകാരുടെ വാഹനങ്ങളാണ് ആദ്യം മോഷണം പോയിരുന്നതെങ്കിൽ ഇപ്പോൾ ജീവനക്കാരുടെ വാഹനങ്ങളും കാണാതാവുകയാണ്.അടുത്തിടെ നാല് ഗ്രേഡ് ടു ജീവനക്കാരുടെ വാഹനങ്ങൾ നഷ്‌ടമായി.പുതിയ അത്യാഹിത വിഭാഗത്തിനടുത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളായിരുന്നു ഇവ.നിരവധി പേർ വാഹന മോഷണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ലത്രെ.ആശുപത്രിയിലെ ഉന്നതാധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്.വാഹനങ്ങൾ മോഷണം പോകുന്നതിന് പുറമെ വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ ഊരിയെടുക്കുന്നതും പതിവാണ്.പാർക്കിംഗ് ഏരിയകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചാൽ വാഹന മോഷണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് ജീവനക്കാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |