തിരുവനന്തപുരം: സിൽവർലൈനിലൂടെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗമുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളോടിക്കാൻ സംസ്ഥാനം തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതിനിടെ 160 കിലോമീറ്റർ വേഗത്തിലോടുന്ന 'വന്ദേഭാരത്" ട്രെയിനുകൾ ഒാടിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ആരംഭിച്ചു. അടുത്ത വർഷം അവസാനത്തോടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിനുകളുണ്ടാകണമെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. കേരളത്തിന് രണ്ട് ട്രെയിൻ യൂണിറ്റുകളാണ് ലഭിക്കുക. ഇതോടെ വന്ദേഭാരതിന്റെ ഒരു സർവ്വീസ് സംസ്ഥാനത്ത് നടത്താനാകും. റൂട്ട്, റെയിൽവേ യാർഡ് തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
വന്ദേഭാരത് ട്രെയിൻ
സാധാരണ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തം
മെട്രോ ട്രെയിനുകളിലെ പോലെ എൻജിനില്ല
കോച്ചുകൾക്ക് അടിയിലുള്ള ഇലക്ട്രിക് മോട്ടോറുകൾ ട്രെയിനിനെ ചലിപ്പിക്കുന്നു
എല്ലാതരത്തിലുമുള്ള റെയിൽവേ ട്രാക്കുകളിലൂടെയും വേഗത്തിൽ ഒാടിക്കാം
പൂർണ്ണമായി എയർകണ്ടീഷൻ ചെയ്തത്
ഒരു യൂണിറ്റിൽ 16 കോച്ചുകൾ
ഒരു യൂണിറ്റിന്റെ നിർമ്മാണച്ചെലവ് 97കോടി രൂപ
രൂപകല്പന ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 2018ൽ
ലക്‌നൗവിലെ റെയിൽവേ ഡിസൈൻ സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ അംഗീകാരം
മേധ എന്ന സ്വകാര്യ കമ്പനിയാണ് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി, കപൂർത്തല കോച്ച് ഫാക്ടറി, റായ്ബറേലി മോഡേൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലായി വന്ദേഭാരത് ട്രെയിൻ യൂണിറ്റുകൾ നിർമ്മിക്കുന്നത്. വർഷത്തിൽ 88 യൂണിറ്റുകളുണ്ടാക്കും. 400 ട്രെയിനുകൾക്ക് ഒാർഡർ നൽകിയിട്ടുണ്ട്. ദക്ഷിണ റെയിൽവേക്ക് 13 യൂണിറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അതിൽ രണ്ടെണ്ണമാണ് കേരളത്തിന് ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |