കൊൽക്കത്ത : ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങളിൽ നിരന്തരം ഇടപെടലുകൾ നടത്തിയ 22കാരനെ മിലിട്ടറി ഇന്റലിജൻസ് പിടികൂടി. ശിവം പാണ്ഡെ (22) എന്നയാളാണ് പിടിയിലായത്. സൈന്യത്തിൽ ലഫ്റ്റനന്റാണെന്നാണ് ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്.
ഇന്നലെ കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് ഏരിയയിൽ നിന്നുമാണ് യുവാവിനെ മിലിട്ടറി ഇന്റലിജൻസ് പിടികൂടിയത്. പിന്നാലെ ഇയാളെ കൊൽക്കത്ത പോലീസിന് കൈമാറി. ശിവം പാണ്ഡെയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ ഏറെ നാളായി മിലിട്ടറി ഇന്റലിജൻസ് നിരീക്ഷിച്ച് വരികയായിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മറ്റ് സൈറ്റുകളിലും ധാരാളം പോസ്റ്റുകൾ ഇയാൾ ചെയ്തിരുന്നു. സാമ്പത്തിക ലാഭത്തിനും ഇയാൾ വ്യാജ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. പരിശോധനയിൽ വ്യാജ തിരിച്ചറിയൽ കാർഡ്, സൈനിക ലെറ്റർ പാഡുകൾ, സൈനിക യൂണിഫോം എന്നിവ കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |