കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് ട്വന്റി ട്വന്റിയും. ആം ആദ്‌മി പാർട്ടി മത്സരിക്കാനില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയും തങ്ങളുടെ തീരുമാനം അറിയിച്ചത്.നേരത്തെ ഇരുപാർട്ടികളും ചേർന്ന് സംയുക്ത സ്ഥാനാർത്ഥികളുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കുന്നതിനാണ് ആം ആദ്‌മിയെപോലെ ട്വന്റി ട്വന്റിയും പ്രാധാന്യം നൽകുന്നതെന്ന് ചെയർമാൻ സാബു എം. ജേക്കബ് അറിയിച്ചു.
തൃക്കാക്കരയിലേത് സംസ്ഥാന ഭരണത്തെ നിർണയിക്കുന്ന തിരഞ്ഞെടുപ്പല്ലെന്ന് ഇരുപാർട്ടി നേതാക്കളും പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിനാണ് പാർട്ടി പ്രാധാന്യം കൊടുക്കുന്നത്. അണികളുടെയും അനുഭാവികളുടെയും വോട്ട് ആർക്കാണെന്ന് വേണമെങ്കിൽ പതിനഞ്ചിന് പ്രഖ്യാപിക്കും. ആം ആദ്‌മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കൊച്ചിയിൽ 15നെത്തും. ഇരുപാർട്ടികളും സംഘടനാസംവിധാനത്തിൽ കൂടുതൽ ശ്രദ്ധിക്കുമെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |